മതപുരോഹിതന്‍മാര്‍ തലാഖ് അനുവദിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ

Published : Jan 11, 2017, 07:26 AM ISTUpdated : Oct 04, 2018, 05:15 PM IST
മതപുരോഹിതന്‍മാര്‍ തലാഖ് അനുവദിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ

Synopsis


ചെന്നൈ:തമിഴ്നാട്ടില്‍ മതപുരോഹിതര്‍ തലാഖ് അനുവദിയ്‌ക്കുന്നത് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. തലാഖ് അനുവദിയ്‌ക്കാന്‍ മതപുരോഹിതര്‍ക്ക് ജുഡീഷ്യല്‍ അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് കെ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സാമൂഹ്യപ്രവര്‍ത്തകയായ ബദര്‍ സയ്യിദ് നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

മതപുരോഹിതര്‍ക്ക് തലാഖ് നല്‍കാന്‍ നിയമപരമായ അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് കെ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇനിയൊരുത്തരവുണ്ടാകുന്നത് വരെ മതപുരോഹിതര്‍ തലാഖ് കേസുകളില്‍ ഇടപെടുന്നതും വിവാഹമോചനം അനുവദിയ്‌ക്കുന്നതും ഹൈക്കോടതി സ്റ്റേ ചെയ്തു. വിവാഹമോചനമുള്‍പ്പടെയുള്ള നിയമപരമായ കാര്യങ്ങളില്‍ മതസ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അനുമതി നല്‍കരുതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം.

തമിഴ്നാട്ടില്‍ അതാത് ജില്ലകളിലെ ഖാസിമാരാണ് വിവാഹമോചനക്കേസുകളില്‍ തീരുമാനമെടുത്ത് തലാഖ് അനുവദിയ്‌ക്കുന്നത്.പലപ്പോഴും ഇത്തരം കേസുകളില്‍ സ്‌ത്രീകള്‍ക്ക് അവരുടെ ഭാഗം പറയാന്‍ അവസരമുണ്ടാകാറില്ലെന്നും നഷ്‌ടപരിഹാരമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ നീതിയുക്തമായ തീരുമാനം ലഭിയ്‌ക്കുന്നില്ലെന്നും ബദര്‍ സയ്യിദ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദങ്ങളെ എതിര്‍ത്ത മുസ്ലിം വ്യക്തിനിയമബോര്‍ഡ്, തലാഖ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മതനിയമങ്ങള്‍ കാലോചിതമായി പരിഷ്കരിയ്‌ക്കുന്ന കാര്യം പരിഗണിയ്‌ക്കുകയാണെന്നും മതപരമായ കാര്യങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്നും വാദിച്ചു.

എന്നാല്‍ ഹ‍ര്‍ജിക്കാരിയുടെ വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി മതപുരോഹിതരുടെ തലാഖ് സര്‍ട്ടിഫിക്കറ്റുകള്‍ സ്റ്റേ ചെയ്യുകയായിരുന്നു. നേരത്തേ തമിഴ്നാട്ടില്‍ ശരീ അത്ത് കോടതികള്‍ നിരോധിയ്‌ക്കാനുള്ള വിധി പുറപ്പെടുവിച്ചതും ചീഫ് ജസ്റ്റിസ് എസ് കെ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു. കേസ് ഇനി അടുത്ത മാസം 21 ന് പരിഗണിയ്‌ക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇലക്ട്രിക് ബസ് വിവാദം; നിലപാടിലുറച്ച് മേയര്‍ വിവി രാജേഷ്, 'ബസ് ഓടിക്കുന്നത് കോര്‍പ്പറേഷന്‍റെ പണിയല്ല, കെഎസ്ആര്‍ടിസി കരാര്‍ പാലിക്കണം'
പുതുവർഷത്തിൽ ഇരുട്ടടിയായി എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ