മനുഷ്യക്കടത്ത് തടയാന്‍ നിയമം വരുന്നു

Published : May 30, 2016, 04:00 PM ISTUpdated : Oct 05, 2018, 02:25 AM IST
മനുഷ്യക്കടത്ത് തടയാന്‍ നിയമം വരുന്നു

Synopsis

ദില്ലി: രാജ്യത്ത് മനുഷ്യക്കടത്ത് തടയാന്‍ ആദ്യമായി നിയമം വരുന്നു. മനുഷ്യക്കടത്ത് തടയുന്നതിനും ഇരകള്‍ക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിനുമുള്ള കരട് ബില്ല് കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി ദില്ലിയില്‍ പുറത്തിറക്കി. വിദേശരാജ്യങ്ങളിലേയ്‌ക്ക് തൊഴില്‍ റിക്രൂട്ട്മെന്‍റ് നടത്തുന്ന ഏജന്‍സികളുടെ നിയന്ത്രണമടക്കം ഒട്ടേറെ സുപ്രധാന നിര്‍ദേശങ്ങള്‍ കരട് ബില്ലിലുണ്ട്.

മനുഷ്യക്കടത്ത് തടയാന്‍ രാജ്യത്ത് ഇതുവരെ ഒരു നിയമം നിലവിലുണ്ടായിരുന്നില്ല. സ്‌ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവരെ അനധികൃതമായി മറ്റു രാജ്യങ്ങളിലേക്കടക്കം കടത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സാമൂഹ്യപ്രവര്‍ത്തകയായ സുനിതാ കൃഷ്ണന്‍ ഇതിനെതിരെ നിയമനിര്‍മാണം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ആവശ്യം അംഗീകരിച്ച സുപ്രീംകോടതി ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ച് കരട് ബില്ലിന് രൂപം നല്‍കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

നാല് മാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കേന്ദ്രസര്‍ക്കാര്‍ മനുഷ്യക്കടത്തിനെതിരെ പുതിയ നിയമത്തിന്‍റെ കരട് പുറത്തിറക്കിയിരിയ്‌ക്കുന്നത്. നിലവിലെ നിയമങ്ങളിലെ പഴുതുകള്‍ അടച്ചുകൊണ്ടുള്ള പുതിയ നിര്‍ദേശങ്ങളാണ് കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിയ്‌ക്കുന്നതെന്ന് കേന്ദ്രമന്ത്രി മേനകാ ഗാന്ധി വ്യക്തമാക്കി. മനുഷ്യക്കടത്ത് കേസുകള്‍ അന്വേഷിയ്‌ക്കാന്‍ പുതിയ സംവിധാനം, വിചാരണയ്‌ക്കായി പ്രത്യേക കോടതികള്‍, മനുഷ്യക്കടത്ത് ഇരകള്‍ക്ക് സംരക്ഷണം എന്നിങ്ങനെ ഒട്ടേറെ നിര്‍ദേശങ്ങള്‍ പുതിയ ബില്ലിലുണ്ട്.

വിദേശരാജ്യങ്ങളിലേയ്‌ക്ക് തൊഴില്‍ റിക്രൂട്ട്മെന്‍റ് നടത്തുന്ന ഏജന്‍സികള്‍ നിര്‍ബന്ധമായും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിയ്‌ക്കണമെന്ന് ബില്ലില്‍ പറയുന്നു. മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിയ്‌ക്കുന്ന സംഘടനകളുമായി ചേര്‍ന്ന് സംയുക്തമായി ഇരകളെ പുനരധിവസിപ്പിയ്‌ക്കാനുള്ള നിര്‍ദേശങ്ങളും കരട് ബില്ലിലുണ്ട്. ബില്ലിന്‍റെ കരട് രൂപം കേന്ദ്രവനിതാശിശുക്ഷേമമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. പൊതുജനങ്ങളുടെ അഭിപ്രായം കൂടി രേഖപ്പെടുത്തിയ ശേഷം അന്തിമബില്ല് അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ