
‘ഓ ഫെനോമെനോ’ എന്നാണ് പോര്‍ച്ചുഗീസ് ഭാഷയില്‍ റൊണാള്‍ഡോയുടെ വിളിപ്പേര്. അതായത് പ്രതിഭാസം. ലോകോത്തര ഫുട്ബോള്‍ ക്ലബ്ബുകളിലും ലോകകപ്പിലും ഒരുപോലെ പ്രതിഭാസമായിരുന്നു റൊണാള്‍ഡോ; പെലെയെപ്പോലെ തന്നെ.
റൊണാള്‍ഡോയുടെ ശിരസ്സില്‍ ഇനിയുമുണ്ട് കിരീടങ്ങള്‍. മൂന്നു തവണ ഫിഫയുടെ ഏറ്റവും മികച്ച കളിക്കാരന്‍, രണ്ടു തവണ ബാലന്‍ദ്യോര്‍ പുരസ്കാരം, 2002 ലോകകപ്പില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ച് ബ്രസീല്‍ കിരീടം നേടിയത് റൊണാള്‍ഡോയുടെ രണ്ട് ഗോളുകളിലൂടെയായിരുന്നു.
പതിനാറാം വയസ്സില്‍ ക്രൂസിറോ ക്ലബ്ബിലായിരുന്നു റൊണാള്‍ഡോയുടെ അരങ്ങേറ്റം. ഗംഭീരമായിരുന്നു ആ തുടക്കം. റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്ന് ഗോള്‍മഴകളായിരുന്നു. തൊട്ടടുത്ത വര്‍ഷം പിഎസ്‌വൈ ഐന്തോവനില്‍, പിന്നീട് ബാഴ്‌സലോണയില്‍. ഇന്‍റര്‍മിലാനും റൊണാള്‍ഡോയെ നോട്ടമിട്ടിരുന്നുവെങ്കിലും ബാഴ്‌സലോണയായിരുന്നു റൊണാള്‍ഡോയ്‌ക്ക് അന്നത്തെ റെക്കോഡ് പ്രതിഫലം നല്‍കി വലവീശിയത്. ബാഴ്‌സലോണ റൊണാള്‍ഡോയുടെ കീഴില്‍ ഉയരങ്ങള്‍ കീഴടക്കി. 49 മത്സരങ്ങളില്‍ 47 ഗോളുകളുമായി റൊണാള്‍ഡോ ബാഴ്‌സലോണയില്‍ തിളങ്ങി.
2006 ലോകകപ്പില്‍, റൊണാള്‍ഡോയ്‌ക്ക് തിളങ്ങാനായില്ല. പക്ഷേ ആ ലോകകപ്പില്‍ റൊണാള്‍ഡോ മറ്റൊരര്‍ത്ഥത്തില്‍ തിളങ്ങി. ജര്‍മ്മനിയുടെ ഗെര്‍ഡ് മുള്ളര്‍ സൃഷ്‌ടിച്ച 14 ഗോള്‍ എന്ന റെക്കോഡ് റൊണാള്‍ഡോ ഘാനക്കെതിരെയുള്ള ഗോളിലൂടെ തിരുത്തിയെഴുതി. ആ റെക്കോട് എട്ട് വര്‍ഷം നിലനിന്നു!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam