മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആരെയും ക്ഷണിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍

Published : Mar 13, 2017, 10:29 AM ISTUpdated : Oct 04, 2018, 07:02 PM IST
മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആരെയും ക്ഷണിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍

Synopsis

ഇംഫാല്‍: കോണ്‍ഗ്രസും ബിജെപിയും മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കിയരിക്കെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റക്ഷിയായ കോണ്‍ഗ്രസിനെ ക്ഷണിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി രാജ്ഭവന്‍. പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലെ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനോട് സ്ഥാനം രാജിവയ്ക്കാന്‍ ഗവർണർ ആവശ്യപ്പെട്ടതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഇബോബി സിങ് ഞായറാഴ്ച രാത്രി ഗവർണറെ കണ്ടിരുന്നു. അപ്പോഴാണ് ചട്ടപ്രകാരം രാജി സമർപ്പിച്ച് പുതിയ സർക്കാർ രൂപീകരിക്കാനുള്ള വഴിയൊരുക്കാൻ ഗവർണർ ഇബോബി സിങ്ങിനോട് ആവശ്യപ്പെട്ടത്.

നേരത്തെ, മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാൻ ഇബോബി സിങ്ങിനെ ഗവർണർ ക്ഷണിച്ചതായി വാർത്ത വന്നിരുന്നു. ശനിയാഴ്ചയ്ക്കു മുൻപ് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവുകൂടിയായ ഒക്രം ഇബോബി സിങ്ങിനോട് ഗവർണർ നജ്മ ഹെപ്ത്തുള്ള ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ തനിക്ക് 28 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയി(എന്‍പിപി)ലെ നാലു എംഎല്‍മാര്‍ പിന്തുണയ്ക്കുന്നുണ്ടെന്നും ഇബോബി സിംഗ് ഗവര്‍ണറെ അറിയിച്ചിരുന്നു.

എന്‍പിപി പിന്തുണ അറിയ്ക്കാനായി ഇബോബി സിംഗ് എംഎല്‍എമാരുടെ പിന്തുണക്കത്ത് നല്‍കിയെങ്കിലും എംഎല്‍മാരെ നേരിട്ട് ഹാജരാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. എന്‍പിപി എംഎല്‍മാരെ കാണാതെ പിന്തുണക്കത്ത് കൊണ്ട് മാത്രം ഇബോബി സിംഗിന് പിന്തുണയുണ്ടെന്ന് ഉറപ്പിക്കാനാവില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയതായി രാജ്ഭവന്‍വൃത്തങ്ങള്‍ വ്യക്തമാക്കി.

60 അംഗ സഭയിൽ 28 സീറ്റു കരസ്ഥമാക്കിയ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറുപാർട്ടികളുടെ പിന്തുണകൂടി വരുന്നതോടെ ബിജെപിക്കാണു സാധ്യതയെന്നാണ് വിലയിരുത്തൽ. 31 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ബിജെപിക്ക് 21 സീറ്റുണ്ട്. ബിജെപിയുടെ സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടിക്കും നാഗാ പീപ്പിൾസ് ഫ്രണ്ടിനും നാലു സീറ്റു വീതമുണ്ട്. കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്കും തൃണമൂൽ കോണ്‍ഗ്രസിനും ഒരോ സീറ്റുണ്ട്. ഒരു സ്വതന്ത്രനും ഇവിടെ വിജയിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം പിന്തുണ ഇരുപാർട്ടികളും അവകാശപ്പെടുന്നുമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വർണ്ണക്കടത്ത്: ഒടുവിൽ ദിണ്ഡിഗൽ മണി സമ്മതിച്ചു, ഇന്ന് ചോദ്യംചെയ്യലിനെത്തും
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപ്പകൽ സമരം ഇന്ന്; കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും