റമദാന്‍ മാസത്തെ വരവേല്‍ക്കാനൊരുങ്ങി മക്കയും മദീനയും

Published : May 23, 2016, 02:01 PM ISTUpdated : Oct 05, 2018, 02:21 AM IST
റമദാന്‍ മാസത്തെ വരവേല്‍ക്കാനൊരുങ്ങി മക്കയും മദീനയും

Synopsis

ജിദ്ദ: റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആയിരക്കണക്കിന് ജീവനക്കാരെയാണ് പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകരുടെ സേവനങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. വിശുദ്ധ റമദാന്‍ ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ തീര്‍ഥാടകരെ സ്വീകരിക്കാന്‍ മക്കയിലും മദീനയും ഒരുങ്ങിക്കഴിഞ്ഞു. തീര്‍ഥാടകരുടെ സേവനത്തിനായി അയ്യായിരത്തോളം ജീവനക്കാരെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.

ജിദ്ദയിലും മദീനയിലുമുള്ള വിമാനത്താവളങ്ങള്‍ വഴിയാണ് കൂടുതല്‍ തീര്‍ഥാടകരും എത്തുക. വിമാനത്താവളങ്ങളിലും മക്കയിലും മദീനയിലും വഴികളിലുമേല്ലാം തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നു എന്ന്ഉറപ്പു വരുത്തുമെന്ന്ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മദീനയില്‍ ഹറം പള്ളിയുടെ മുറ്റത്ത്‌ 250 തണല്‍ കുടകളും തണുത്ത വെള്ളം സ്‌പ്രേ ചെയ്യുന്ന 436 ഫാനുകളും തയ്യാറാണ്. മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെ എല്ലാ കവാടങ്ങളും റമദാനില്‍ തുറന്നിടും.

തിരക്ക് നിയന്ത്രിക്കാന്‍ പള്ളിക്കകത്തും പുറത്തും സുരക്ഷാ സേനയുടെ നിയന്ത്രണം ഉണ്ടാകും. കര്‍മങ്ങളുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സംശയ നിവാരണത്തിനുമായി നൂറുക്കണക്കിനു പണ്ഡിതരെ നിയോഗിച്ചു. താല്‍ക്കാലിക മതാഫ് പാലം നീക്കം ചെയ്തതോടെ ഇപ്പോള്‍ മണിക്കൂറില്‍ ഒരു ലക്ഷത്തിലേറെ തീര്‍ഥാടകര്‍ക്ക് തവാഫ് നിര്‍വഹിക്കാന്‍ സാധിക്കും.

ഈ സീസണില്‍ സൗദിയില്‍ എത്തുന്ന വിദേശ തീര്‍ഥാടകരുടെ എണ്ണം എഴുപത് ലക്ഷം എത്തുമെന്നാണ് പ്രതീക്ഷ. അമ്പതിയാറു ലക്ഷത്തോളം തീര്‍ഥാടകര്‍ക്ക് ഇതുവരെ വിസ അനുവദിച്ചു. ഈജിപ്തിനാണ് ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചത്. 12,75,785 വിസകള്‍. പാകിസ്ഥാന് ഒമ്പത് ലക്ഷവും ഇന്തോനേഷ്യക്ക് ആറര ലക്ഷവും വിസ അനുവദിച്ചു. ഇന്ത്യക്ക് ഇതുവരെ 4,36,000 ഉംറ വിസകള്‍ അനുവദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സമ്മര്‍ദ തന്ത്രവുമായി അമേരിക്ക; ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്
മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികളിൽ നിര്‍ണായക നടപടി; ഇന്ന് മുതൽ ദില്ലി ഹൈക്കോടതിയിൽ അന്തിമ വാദം ആരംഭിക്കും