
തീര്‍ഥാടകരില്‍ ഭൂരിഭാഗവും മിനായിലെ ജമ്രകളില്‍ ഒരേ സമയം കല്ലേറ് കര്‍മം നിര്‍വഹിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും എന്നതിനാലാണ് ഹജ്ജ് ഉംറ മന്ത്രാലയം പുതിയ സമയക്രമം നിര്‍ണയിച്ചത്. ഓരോ ദിവസവും കല്ലേറ് കര്‍മം ആരംഭിക്കുന്ന ഘട്ടത്തില്‍ നിയമവിധേയമല്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നവരുടെ തിരക്കായിരിക്കും ജമ്രകളില്‍. അത് കൊണ്ട് ഈ സമയം ഒഴിവാക്കി നിയമവിധേയമായി ഹജ്ജ് നിര്‍വഹിക്കുന്നവര്‍ തിരക്ക് കുറഞ്ഞ സമയത്ത് കല്ലേറ് കര്‍മം നിര്‍വഹിക്കാനാണ് നിര്‍ദേശം. കല്ലേറ് കര്‍മം ആരംഭിക്കുന്ന ദിവസം അതായത് ദുല്‍ഹജ്ജ് പത്തിന് രാവിലെ ആറു മണി മുതല്‍ പത്തര വരെയും, ദുല്‍ഹജ്ജ് പതിനൊന്നിന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയും, ദുല്‍ഹജ്ജ് പന്ത്രണ്ടിന് രാവിലെ പത്തര മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയും കല്ലേറ് കര്‍മം നിര്‍വഹിക്കാന്‍ പാടില്ല. തിരക്ക് കുറഞ്ഞ സമയത്ത് രാത്രിയിലോ മറ്റോ തീര്‍ഥാടകര്‍ക്ക് കല്ലേറ് കര്‍മം നിര്‍വഹിക്കാവുന്നതാണ്. ഇതിനു പുറമേ ജമ്രാ പാലത്തിലും ജമ്രകളിലേക്കുള്ള വഴികളിലും തിരക്കൊഴിവാക്കാന്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. മണിക്കൂറില്‍ മൂന്നു ലക്ഷം പേര്‍ക്ക് കല്ലേറ് കര്‍മം നിര്‍വഹിക്കാന്‍ ജമ്രാ പാലത്തിനു ശേഷിയുണ്ട്. എന്നാല്‍ നിയമാനുസൃതം ഹജ്ജ് നിര്‍വഹിക്കുന്ന തീര്‍ഥാടകരുടെ എണ്ണം മണിക്കൂറില്‍ ഒന്നര ലക്ഷം കവിയാതിരിക്കാനാണ് പുതിയ സമയക്രമം നിര്‍ണയിച്ചത്. കല്ലേറ് കര്‍മം നിര്‍വഹിക്കാന്‍ പോകുന്നതിനിടയിലുണ്ടായ തിക്കും തിരക്കുമാണ് കഴിഞ്ഞ വര്ഷം വന്‍ ദുരന്തത്തിലേക്ക് വഴി വെച്ചത്. ഇതിനു പുറമേ മസ്ജിദുല്‍ ഹറാം പള്ളിയിലെ തിരക്കൊഴിവാക്കാന്‍ കഅബയെ പ്രദിക്ഷണം വെക്കുന്ന തവാഫിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ഹജ്ജ് തീര്‍ഥാടകര്‍ ആദ്യഘട്ടത്തില്‍ ചെയ്യുന്ന തവാഫിനാണ് നിയന്ത്രണം. അഞ്ചു നേരത്തെ നിസ്‌കാരങ്ങള്‍ക്ക് ഒരു മണിക്കൂര്‍ മുമ്പും ഒരു മണിക്കൂര്‍ ശേഷവും തീര്‍ഥാടകരെ തവാഫിനു കൊണ്ട് പോകരുതെന്ന് ഹജ്ജ് സര്‍വീസ് ഏജന്‍സികള്‍ക് മന്ത്രാലയം നിര്‍ദേശം നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam