കുഴഞ്ഞ് മറിഞ്ഞ് മെഡിക്കല്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Published : Aug 15, 2017, 07:04 AM ISTUpdated : Oct 04, 2018, 06:40 PM IST
കുഴഞ്ഞ് മറിഞ്ഞ് മെഡിക്കല്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Synopsis


തിരുവനന്തപുരം: ഫീസ് കുത്തനെ കൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവുവന്നതോടെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കൂടുതല്‍ കുഴഞ്ഞുമറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ വന്‍തുക വീണ്ടും കണ്ടെത്തേണ്ട സ്ഥിതിയായി. സര്‍ക്കാറിന്റെ പിടിപ്പുകേടാണ് എല്ലാറ്റിനും കാരണമെന്നാണ് പ്രതിപക്ഷ വിമര്‍ശനം. നീറ്റ് വന്നെങ്കിലും മെറിറ്റ് മാത്രം പോരെ പണമില്ലാതെ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പഠിക്കാനാകില്ലെന്ന ഗുരുതരസ്ഥിതി. നേരത്തെ നിശ്ചയിച്ച 5 ലക്ഷം ഏകീകൃത ഫീസ് തന്നെ താങ്ങാന്‍ പറ്റില്ലെന്ന അവസ്ഥയിലാണ് ഒറ്റയടിക്ക് 11 ലക്ഷമായി ഫീസ് ഉയര്‍ന്നത്.

18 ന് രണ്ടാം ഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ സാധാരണക്കാരായ കുട്ടികളും രക്ഷിതാക്കളും കടുത്ത പ്രതിസന്ധിയിലായി. ഹൈക്കോടതി ഇനി അന്തിമവിധിയില്‍ എന്‍്ത് പറയുമെന്ന ആശങ്കയും ബാക്കി. തുടക്കം മുതല്‍ കൃത്യമായ തീരുമാനം എടുക്കാന്‍ വൈകിയ സര്‍ക്കാറും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ആദ്യം നിശ്ചയിച്ച അഞ്ചര ലക്ഷം വിമര്‍ശനത്തെ തുടര്‍ന്ന് അഞ്ചാക്കി. ഓര്‍ഡിനന്‍സ് പുതുക്കാന്‍ വൈകി. രാജേന്ദ്ര ബാബു കമ്മീഷന്‍ അംഗങ്ങളുടെ എണ്ണം പോലും ആദ്യ കൃത്യമായി നിശ്ചയിച്ചില്ല.

ഏകീകൃതഫീസ് എന്ന് പറയുമ്പോഴും മൂന്ന് കോളേജുകളുമായി പലതരം ഫീസില്‍ കരാറും ഒപ്പിട്ടും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കൊപ്പം ആദ്യഘട്ട അലോട്ട്മെന്റില്‍ സ്വാശ്രയ കോളേജുകളെ കൂടി ഉള്‍പ്പെടുത്തിയെങ്കില്‍ അഞ്ച് ലക്ഷം രൂപക്കെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാമായിരുന്നു. സര്‍ക്കാറും മാനേജ്മെന്റുകളും തമ്മില്‍ ഒത്തുകളിച്ചുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നിയമസഭ തുടരുന്ന സാഹചര്യത്തില്‍ സ്വാശ്രയ പ്രശ്നം കൂടുതല്‍ സജീവമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ആരോഗ്യമന്ത്രിയാകട്ടെ ഗുരുതരസ്ഥിതിയില്‍ ഒന്നും പ്രതികരിക്കുന്നുമില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്
പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'