മോദി വൈദ്യുതിയെപ്പോലും ഹിന്ദുവും മുസ്ലിമുമാക്കിയെന്ന്  അഖിലേഷ്; സ്വസ്ഥതയില്ലാത്ത പൂച്ചയെന്ന് രാഹുല്‍

Published : Mar 06, 2017, 11:28 AM ISTUpdated : Oct 05, 2018, 01:24 AM IST
മോദി വൈദ്യുതിയെപ്പോലും ഹിന്ദുവും മുസ്ലിമുമാക്കിയെന്ന്  അഖിലേഷ്; സ്വസ്ഥതയില്ലാത്ത പൂച്ചയെന്ന് രാഹുല്‍

Synopsis

 റാലി ഒഴിവാക്കി അവസാന റൗണ്ടിലും വോട്ടെടുപ്പിനായുള്ള പാര്‍ട്ടി ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുന്ന തിരിക്കലായിരുന്നു ബി.എസ്.പി നേതാവ് മായാവതി

കബറിസ്ഥാന്‍ പരാമര്‍ശത്തിലൂടെയും വൈദ്യുതി വിതരണത്തിലെ വിവേചനമെന്ന ആരോപണത്തിലൂടെയുമാണ് യു.പി തിരഞ്ഞെടുപ്പില്‍ മോദി ഹിന്ദുത്വകാര്‍ഡ് ഇറക്കിയത് .പ്രചാരണ കലാശക്കൊട്ടിന്റെ നാളിലാണ് ഇതിന് യു.പി മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ മറുപടി പറയുന്നത്. 

ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്ന് അഖിലേഷ് പറയുന്നു. വൈദ്യുതി വിതരണത്തില്‍ എസ്.പി സര്‍ക്കാരിന് വിവേചനമില്ല .മോദിയുടെ വാരാണാസിയില്‍ പോലും 24 മണിക്കറും വൈദ്യുതി കൊടുത്തു. മന്‍കി ബാത്തിന് പകരം മോദി കാം കി ബാത്ത് നടത്തണം. അച്ഛേ ദിന്‍ വെറും വാചകമടി മാത്രമായെന്നും അഖിലേഷ് കളിയാക്കി. 

അച്ഛേ ദിന്‍ പൊട്ടിപ്പോയ സിനിമയെന്നായിരുന്നു  രാഹുല്‍ ഗാന്ധിയുടെ പരിഹാസം. എല്ലാ താനാണെന്ന് വരുത്താനാണ് മോദിയുടെ ശ്രമം . ഐ.എസ്.ആര്‍.ഒ റോക്കറ്റി വിക്ഷേപിച്ചാലും അതു താനാണ് ചെയ്തതെന്ന് മോദി പറയും. വാരാണസിയില്‍ ആദ്യം നടത്തിയ റോഡ് ഷോ ഏശിയില്ലെന്ന് മനസിലായതോടെ മോദി പിന്നെയും റോഡ് ഷോ നടത്തി . പശുവിന് തീറ്റ കൊടുത്തതു കൊണ്ടോ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ വീട്ടില്‍ പോയതു കൊണ്ടോ യു.പിയില്‍ മോദി രക്ഷപ്പെടില്ല . സ്വസ്ഥതയില്ലാത്ത പൂച്ച തൂണില്‍ മാന്തുന്നതു പോലെയാണ് ഇതെല്ലാമെന്നും രാഹുല്‍ കളിയാക്കി .

കൊട്ടിക്കലാശ ദിനത്തില്‍ റാലികള്‍ ഒഴിവാക്കിയ മായാവതി ലക്‌നൗവിലെ വീട്ടിലിരുന്നു അവസാനഘട്ടത്തില്‍ 40 സീറ്റുകളില്‍ വോട്ടെടുപ്പ് ഒരുക്കങ്ങളെ നിയന്ത്രിച്ചു. മീററ്റു മുതല്‍ വാരാണസി വരെ 53 റാലികളിലാണ് മായാവതി പ്രസംഗിച്ചത് . വോട്ടെടുപ്പ് കഴിഞ്ഞ സീറ്റുകളിലെ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞ മായാവതി യു.പി ബി.എസ്.പി ഭരിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസം പങ്കുവയ്ക്കുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
കേരളം പിടിയ്ക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി! ജെഎസ്എസ് താമരാക്ഷന്‍ വിഭാഗം ലയിച്ചു, കൂടെ മാത്യു സ്റ്റീഫനും