ഹൈദരാബാദ് മെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

Published : Nov 28, 2017, 04:23 PM ISTUpdated : Oct 04, 2018, 05:11 PM IST
ഹൈദരാബാദ് മെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

Synopsis

ഹൈദരാബാദ്: മാസങ്ങളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദ് മെട്രോ റെയില്‍ രാജ്യത്തിനായി സമര്‍പ്പിച്ചു. കനത്ത സുരക്ഷയില്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനൊപ്പം മോദി മെട്രോ റെയിലില്‍ യാത്ര ചെയ്തു. നാല് സ്‌റ്റേഷനുകളിലൂടെയാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്. ബുധനാഴ്ച മെട്രോ ജനങ്ങള്‍ക്കായി തുറക്കും. 

വൈകീട്ട് ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മോദിയുടെ ക്ഷണം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും ഉച്ചകോടിയില്‍ പങ്കെടുക്കും. 

ഹൈദരാബാദ് മെട്രോ സവിശേഷതകള്‍

ഹൈദരാബാദ് മെട്രോയില്‍ സഞ്ചരിക്കാന്‍  സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യും. ഈ കാര്‍ഡുകള്‍ മറ്റ് ഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാം. ആദ്യ ഘട്ടത്തില്‍ 30 കിലോമീറ്ററാണ് മെട്രോയുടെ ദൂരപരിധി. 17 ലക്ഷം യാത്രക്കാരെയാണ് പ്രതിദിനം
 മെട്രോ യാത്രയില്‍ പ്രതീക്ഷിക്കുന്നത്.ആദ്യഘട്ടം നോര്‍ത്ത് ഹൈദരാബാദിലെ മിയാപൂരില്‍നിന്ന് അമീര്‍പേട്ട് വരെയാണ്. 24 സ്‌റ്റേഷനുകളാണ് ഈ ഘട്ടത്തിലുള്ളത്.

രാവിലെ ആറ് മുതല്‍ വൈകീട്ട് 10 വരെയാണ് മെട്രോ സര്‍വ്വീസ് നടത്തുക. 10 രൂപ മുതല്‍ 60 രൂപ വരെയാണ് ടിക്കറ്റ് ചാര്‍ജ്. കുറഞ്ഞത് ഒരു കിലോമീറ്റര്‍ ദൂരപരിധിയിലാണ് ഓരോ സ്‌റ്റേഷനുകളും നിശ്ചയിച്ചിരിക്കുന്നത്. 2012 ജൂലൈയില്‍ ആരംഭിച്ച പദ്ധതി 2017 ജൂണിലാണ് പൂര്‍ത്തിയായത്. അടുത്ത ഘട്ടം 2018 ഓടെ പൂര്‍ത്തിയാക്കാനിരിക്കുകയാണ്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ