നിസാമിന്റെ ഫോണ്‍ വിളി: മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : Oct 23, 2016, 10:14 AM ISTUpdated : Oct 05, 2018, 02:38 AM IST
നിസാമിന്റെ ഫോണ്‍ വിളി: മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Synopsis

കണ്ണൂര്‍: നിസാം ഫോൺവിളിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. കേസിന്റെ ആവശ്യത്തിനായി നിസാമിനെ ബംഗലൂരുവിലേക്ക് കൊണ്ടുപോയ കണ്ണൂർ എ ആർ ക്യാമ്പിലെ മൂന്ന് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. നിസാമിനെ 20ന് ബംഗലുരുവിൽ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയ അജിത്കുമാർ, രതീഷ്, വിനീഷ് എന്നീ പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.  

ഇന്റലിജൻസ് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ ഇവർക്ക് വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കാനായി ഏൽപ്പിച്ച പ്രതിയുടെ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്നിരിക്കെ, കസ്റ്റഡിയിൽ നിസാം ഫോൺ ചെയ്തത് പൂർണ്ണമായും ഇവരുടെ വീഴ്ച്ചയാണെന്ന് കണ്ടെത്തിയാണ് സസ്പെൻഷൻ. ഇന്റലിജൻസ് ഡിവൈഎസ്പി നടത്തിയ അന്വേഷണപ്രകാരം ജില്ലാ പൊലീസ് മേധാവി സഞ്ജയ് ഗുരുദിനാണ് നടപടിയെടുത്തത്.

അതേസമയം വിളിക്കാനായി  ഫോൺ കൈമാറിയ നിസാമിന്റെ ജിവനക്കാരായ ഷിബിൻ, രതീഷ് എന്നീവരിൽ  നിന്ന് തിങ്കളാഴ്ച മൊഴി രോഖപ്പെടുത്തും.  ഇരുവരും ജയിലിലെത്തി നിസാമിനെ കണ്ടിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. തുടർന്ന് ബംഗലൂരുവിലേക്ക് നിസാമിനെ കൊണ്ടുപോയപ്പോൾ ഇരുവരും അനുഗമിച്ചിരുന്നു. ഈ സമയത്താണ് ഫോൺ കൈമാറിയതെന്നാണ് നിഗമനം. ഇതോടൊപ്പം പരാതിക്കാരും നിസാമിന്റെ സഹോദരന്മാരുമായ  അബ്ദുൾ നിസ്സാർ, അബ്ദുൾ റസാഖ് എന്നിവരിൽ നിന്നും  ഇന്ന് മൊഴിയെടുത്തു.

നിസാം ഫോണുപയോഗിച്ച സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സുരേഷ്കുമാറിനാണ് അന്വേഷണ ചുമതല. മൊഴികൾ രേഖപ്പെടുത്തുന്നതിനോടൊപ്പം പരാതിക്കർ ഹാജരാക്കിയ ഫോൺ സംഭാഷണങ്ങളും പരിശോധിക്കും. സൈബർ സെല്ലിന്റെ സഹായവും തേടും. ജയിലിനുള്ളിൽ നടത്തിയ പരിശോധനയിൽ ഫോണുകൾ കണ്ടെത്താനായില്ലെങ്കിലും ഈ സാധ്യത കണക്കിലെടുത്ത് സഹതടവുകാരുടെ മൊഴിയെടുക്കുന്നുണ്ട്.

ജയിലിനുള്ളിൽ നിന്ന് നിസാം വിളിച്ചതായി പുറത്ത് വന്ന രണ്ട് മൊബൈൽ നമ്പരുകളിന്മേലും ജയിലിനുള്ളിൽ അന്വേഷണം നടക്കുന്നുണ്ട്.ഫോൺ വിളിയിൽ ജയിലിനകത്ത് വീഴ്ച്ചകളൊന്നും സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് ജയിലധികൃതർ നൽകിയിരിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ: 'ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങൾ പെരുപ്പിച്ച് കാട്ടുന്നു, കേരളത്തിൽ ഒരു നടപടിയുമില്ല'
വാഹന പരിശോധനക്കിടെ അപകടം; പൊലീസ് കുടുക്കാൻ ശ്രമിക്കുന്നുവെന്ന് യുവാക്കള്‍, തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്