ഉത്തര്‍പ്രദേശിൽ ബാബറി മസ്ജിദ് വിഷയം വീണ്ടും ചര്‍ച്ചയാക്കി മുലായം

Published : Feb 16, 2017, 11:50 AM ISTUpdated : Oct 04, 2018, 05:38 PM IST
ഉത്തര്‍പ്രദേശിൽ ബാബറി മസ്ജിദ് വിഷയം വീണ്ടും ചര്‍ച്ചയാക്കി മുലായം

Synopsis

ലക്നോ: ഉത്തര്‍പ്രദേശിൽ ബാബറി മസ്ജിദ് വിഷയം ചര്‍ച്ചയാക്കി മുലായംസിംഗ് യാദവ്. ബാബറി മസ്ജിദ് സംരക്ഷിക്കാൻ വേണ്ടിയാണ് കര്‍സേവകര്‍ക്കെതിരെ വെടിവെക്കാൻ ഉത്തരവിട്ടതെന്ന് മുലായംസിംഗ് യാദവ് പറഞ്ഞു. മരുമകൾ അപര്‍ണ യാദവിന് വേണ്ടി എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചരണ വേദിയിൽ എത്തിയാണ് മുലായം ബാബറി മസ്ജിദ് വിഷയം ഉയര്‍ത്തിയത്.

അയോദ്ധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് 1990ൽ നടന്ന കര്‍സേവക്കെതിരെയുണ്ടായ പൊലീസ് വെടിവെപ്പിൽ 16 പേരാണ് മരിച്ചത്. അന്ന് ബാബറി മസ്ജിദ് സംരക്ഷിക്കാൻ വേണ്ടിയാണ് വെടിവെക്കാനുള്ള ഉത്തരവ് നൽകിയതെന്ന് മുലായം പറഞ്ഞു. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ സമാജ് വാദി പാര്‍ടി ഒറ്റക്ക് അധികാരത്തിൽ വന്നു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സമാജ്‌വാദി പാര്‍ടി എടുത്ത നിലപാടുകൾ വിശദീകരിക്കുമ്പോഴായിരുന്നു ഏറെ വിവാദങ്ങൾക്ക് വെച്ച 1990ലെ ബാബറി വെടിവെപ്പ് മുലായം ചര്‍ച്ചയാക്കിയത്.

അയോദ്ധ്യ വിഷയം ബി.ജെ.പി ചര്‍ച്ചയാക്കുമ്പോൾ അതിന് 1990ലെ സംഭവം ഉയര്‍ത്തി മറുപടി നൽകാൻ തന്നെയാണ് മുലായം ശ്രമിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് 15 ലക്ഷം രൂപ നൽകുമെന്ന് പറഞ്ഞ പറ്റിച്ച മോദി അവര്‍ക്ക് ഗഡുക്കളായെങ്കിലും പണം നൽകണമെന്നും പരിഹസിച്ചു. ഒന്നിച്ചുകൊടുക്കാനാകില്ലെങ്കിൽ മൂന്ന് മാസത്തിലൊരിക്കൽ അഞ്ച് ലക്ഷം വെച്ചെങ്കിലും കൊടുക്കണം. അല്ലെങ്കിൽ രണ്ട് ലക്ഷംവെച്ചെങ്കിലും കൊടുക്കണം-മുലായം പറഞ്ഞു.

എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിൽ ഇടപെടാതെ പ്രചരണ രംഗത്ത് നിന്ന് മാറിനിന്ന മുലായം മരുമകൾ അപര്‍ണ യാദവിന് വേണ്ടി പ്രചരണത്തിന് എത്തിയപ്പോഴാണ് നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചതും ബാബറി വിഷയം ചര്‍ച്ചയാക്കിയതും. യുവാക്കൾക്കൊപ്പം വനിതകൾ കൂടി രാഷ്ട്രീയത്തിലേക്ക് വരണമെന്നും, രാജ്യത്തെ പ്രധാനമാറ്റങ്ങളുടെ തുടക്കം ഉത്തര്‍പ്രദേശിൽ നിന്നാണെന്നും എസ്-പി കോണ്‍ഗ്രസ് സംയുക്ത പ്രചരണ വേദിയിൽ മുലായം പറഞ്ഞു. എന്നാല്‍ എസ്‌പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ വേദിയിൽ സഖ്യത്തെ കുറിച്ച് മുലായം ഒന്നും പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ദി​ഗ് വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂർ; 'സംഘടന ശക്തിപ്പെടുത്തണമെന്നതിൽ സംശയമില്ല'
കട്ടപ്പനയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്