
ഇടുക്കി: മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കുരിശു സ്ഥാപിച്ചിരുന്നതിനു പരിസരത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ കൈയ്യേറ്റമൊഴിപ്പിച്ചത് പട്ടിക ജാതി കുടുംബങ്ങളുടെ കൈവശ ഭൂമിയെന്ന് സിപിഎം. സ്പിരിറ്റ് ഇന്‍ ജീസസസിന്റെ പ്രാര്‍ത്ഥനാ ഹാളെന്ന പേരിലുള്‍പ്പെടെ പൊളിച്ചു നീക്കിയതു രണ്ടു വീടുകളും ഒരു ക്ഷേത്രവുമെന്നുമാണ് സിപിഎം ആരോപണം.
ണ്ടു പട്ടികജാതി കുടുംബങ്ങളുമായ് സിപിഎം ശാന്തമ്പാറ മൂന്നാര്‍ ഏരിയ സെക്രട്ടറിമാരാണ് പാപ്പാത്തിച്ചോലയില്‍ കൈയ്യേറ്റമൊഴിപ്പിച്ച റവന്യൂ ഉദ്യോഗസഥര്‍ക്കെതിരേ ആരോപണവുമായ് രംഗത്തുവന്നത്. കഴിഞ്ഞ മാസം 20ന് കുരിശ് നീക്കം ചെയ്തതിനു പരിസരത്തെ പ്രാര്‍ത്ഥനാ ഹാളായ് പൊളിച്ചുനീക്കിയത് ഓയിക്കാടന്‍ എന്നയാളുടെ വീടായിരുന്നെന്നും മറ്റൊന്ന് പരേതനായ മരിയ പൊന്നയ്യയുടേതാണെന്നും ഇവര്‍ ആരോപിച്ചു.
കാരണവന്മാരായ് ആരാധിച്ചു വന്നിരുന്ന ക്ഷേത്രവും നാല്‍പതു വര്‍ഷത്തിലേറെയായ് താമസിച്ചിരുന്ന പഞ്ചായത്ത് നമ്പരുളളതും കരമടച്ചിരുന്നതുമായ വീടുകളും രേഖകള്‍ പരിശോധിക്കാതെ ഭീഷണിപ്പെടുത്തി ഒഴിപ്പിച്ചതായാണ് ആരോപണം. അന്യായമായ ഒഴിപ്പിക്കലിനെതിരേ ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നതായും സിപിഎം നേതാക്കളും ഈ കുടുംബങ്ങളും പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam