മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ അറസ്റ്റില്‍

Published : Aug 08, 2017, 10:13 PM ISTUpdated : Oct 04, 2018, 05:51 PM IST
മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ അറസ്റ്റില്‍

Synopsis

തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ  കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റ്. പള്ളിത്തുറ സ്വദേശി ജോണ്‍സന്‍, രാമേശ്വരം സ്വദേശി മുഹമ്മദലി എന്നിവര്‍ അറസ്റ്റിലായി. വിഴിഞ്ഞം പുതിയപള്ളി സ്വദേശി ക്രിസ്റ്റടിമയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വിഴിഞ്ഞം ഫിഷ് ലാന്‍ഡിംഗ് സെന്‍ററിനു സമീപമാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റടിമ പതിവായി കിടന്നുറങ്ങാറുള്ള കടല്‍ത്തീരത്തിനു സമീപമുള്ള കെട്ടിടത്തിന് സമീപം മദ്യപിച്ചുകൊണ്ടിരുന്ന പ്രതികളായ ജോണ്‍സനും മുഹമ്മദലിയും ക്രിസ്റ്റടിമയെ കിടക്കാന്‍ അനുവദിച്ചില്ല. തര്‍ക്കത്തിനൊടുവില്‍ ക്രൂരമായി മ‍ര്‍ദ്ദിച്ച ശേഷം ക്രിസ്റ്റടിമയെ പ്രതികള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ടു. പ്രതികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്ന് പൊലീസ് പറയുന്നു.

വിഴിഞ്ഞം പുതിയപള്ളി സ്വദേശി ക്രിസ്റ്റടിമയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വിഴിഞ്ഞം ഫിഷ് ലാന്‍ഡിംഗ് സെന്‍ററിനു സമീപമാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റടിമ പതിവായി കിടന്നുറങ്ങാറുള്ള കടല്‍ത്തീരത്തിനു സമീപമുള്ള കെട്ടിടത്തിലേക്ക് പോയി. സ്ഥലത്ത് മദ്യപിച്ചുകൊണ്ടിരുന്ന പ്രതികളായ ജോണ്‍സനും മുഹമ്മദലിയും ക്രിസ്റ്റടിമയെ കിടക്കാന്‍ അനുവദിച്ചില്ല. തര്‍ക്കത്തിനൊടുവില്‍ ക്രൂരമായി മ‍ര്‍ദ്ദിച്ച ശേഷം ക്രിസ്റ്റടിമയെ പ്രതികള്‍ കെട്ടിടത്തിനു മുകളില്‍ നിന്നും തള്ളിയിട്ടു. പരിക്കേറ്റ ശേഷവും പ്രതികള്‍ മര്‍ദ്ദനം തുടര്‍ന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ്, ഗുരുതരമായി പരുക്കേറ്റ നിലയില്‍ ക്രിസ്റ്റടിമയെ നാട്ടുകാ‍ര്‍ കാണുന്നത്. വിഴിഞ്ഞം പൊലീസെത്തി സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയയാിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ വിഴിഞ്ഞം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇവര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്ന് പൊലീസ് പറയുന്നു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ചോദ്യംചെയ്യലിന് ഹാജരാകണം, പി വി അൻവറിന് ഇ ഡി നോട്ടീസ്
ഇംഗ്ലീഷ് ഭാഷാ ഉപയോഗത്തിലെ പരിമിതിയിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പരിഹാസം, പ്രതികരണവുമായി എഎ റഹീം, 'ആരോടും പിണക്കമില്ല'