മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് പോലീസ്

Published : Oct 19, 2017, 10:33 PM ISTUpdated : Oct 05, 2018, 12:17 AM IST
മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് പോലീസ്

Synopsis

തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യയ്‌ക്ക് കേസെടുത്തത് നിലനില്‍കുമെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു.മരിക്കുമെന്ന്  അറിവുണ്ടായിട്ടും ഡോക്ടര്‍മാര്‍ ചികിത്സ നല്‍കാതെ മടക്കിയെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.  പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് പോലീസ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കേസ് അടുത്ത ചൊവ്വാഴ്ചത്തേയ്‌ക്ക് മാറ്റി.

തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് പോലീസ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്  ഗുരുതര വീഴ്ച സംഭവിച്ചു. തലയ്‌ക്ക് പരിക്കേറ്റ് മരണം സംഭവിക്കുമന്ന് വ്യക്തമായിട്ടും മുരുകന് ചികിത്സ നിഷേധിച്ചു. അന്വേഷണത്തോട് ഡോക്ടര്‍മാര്‍ സഹകരിക്കാത്തതും പോലിസ് കോടതിയെ ബോധ്യപ്പെടുത്തി.കേസില്‍ ശാസ്‌ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കോടതി തേടിയെങ്കിലും പോലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് കേസ് അടുത്ത ചൊവ്വാഴ്ചത്തേയ്‌ക്ക് മാറ്റിയത്.സ്വകാര്യ ആശുപത്രികളും മുരുകന് ചികിത്സ നിഷേധിച്ചിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് ഏഴിനായിരുന്നു മുരുകന്‍ അപകടത്തില്‍ പെട്ടത്.  രാത്രി11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.

സ്വകാര്യ ആശുപത്രികളിലടക്കം വിവിധ ആശുപത്രികളിലെത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലും മുരുകന് പരിഗണന ലഭിച്ചില്ല. ചികിത്സ കിട്ടാതെ മുരുകന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ ഐപിസി 304, 306 വകുപ്പുകള് പ്രകാരമാണ് കേസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ജിനേഷിന്റെ മരണം തളർത്തി, ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ
'അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്, സൂ​ക്ഷ്മതയോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകണം': മുഖ്യമന്ത്രി