
ന്യൂഡല്‍ഹി: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നര വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ 3755 കോടി രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശരേഖ. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള ഭരണകാലത്ത് പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയാണ് വിവരാവകാശ രേഖയിലുടെ പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാരിന്‍റെ നയങ്ങള്‍, പദ്ധതികള്‍, തീരുമാനങ്ങള്‍ എന്നിവ ജനങ്ങളില്‍ എത്തിക്കുന്നതിന് മോദി സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്കാണിത്.
അച്ചടി, ഇലക്ട്രോണിക്, ഔട്ട്‌ഡോര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചിരിക്കുന്നത്. ബജറ്റില്‍ പല വകുപ്പുകള്‍ക്കും നീക്കിവെച്ചിരിക്കുന്ന തുക ഇതിലും കുറവാണ്. ബജറ്റില്‍ പല വകുപ്പുകളുടെയും പതാകവാഹക പദ്ധതികള്‍ക്കായി അനുവദിച്ച തുക പോലും പരസ്യത്തിന്റെ കാര്യത്തില്‍ അപ്രസക്തമാണ്. കഴിഞ്ഞ മൂന്നുവര്‍ഷ കാലയളവില്‍ മലിനീകരണം കുറയ്ക്കാന്‍ കേവലം 56 കോടി രൂപ മാത്രമാണ് നീക്കിവെച്ചത്.
കേന്ദ്ര റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്എംഎസ്, ടിവിയ്ക്ക് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് മീഡീയകള്‍ക്ക് മാത്രമായി 1656 കോടി രൂപയാണ് ചെലവഴിച്ചത്. അച്ചടി മാധ്യമത്തിനായി 1698 കോടി രൂപയും ചെലവഴിച്ചു. ഹോര്‍ഡിങ്, പോസ്റ്ററുകള്‍,ലഘുലേഖകള്‍, കലണ്ടറുകള്‍ തുടങ്ങി ഔട്ട്‌ഡോള്‍ മാധ്യമങ്ങള്‍ക്കായി ചെലവഴിച്ചത് 399 കോടി രൂപയോട് അടുത്ത് വരും.
2014 ജൂണ്‍ ഒന്നിനും 2015 മാര്‍ച്ച് 31 നു ഇടയില്‍ 448 കോടി രൂപയാണ് മന്ത്രാലയം ചെലവായത്. അടുത്ത വര്‍ഷങ്ങളില്‍ 542 കോടിയും 120 കോടി രൂപയും ചെലവഴിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്. 2015 മാര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രസംഗമായ 'മാന്‍ കി ബാത്തിന്റെ്' പത്ര പരസ്യം നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത് 8.5 കോടി രൂപയാണെന്നാണ് കണക്ക്. ഗ്രേറ്റര്‍ നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ രാംവീര്‍ തന്‍വാറാണ് വിവരാവകാശ നിയമമനുസരിച്ച് അപേക്ഷ നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam