
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദിയാണെന്ന് പാക്കിസ്ഥാന്‍ മന്ത്രി. ഇന്ത്യന്‍ ഭരണകൂടം പ്രവര്‍ത്തിക്കുന്നത് ഭീകരവാദികളുടെ പാര്‍ട്ടിയാണെന്നും പാക് വിദേശകാര്യമന്ത്രി കവാജ ആസിഫ് പറഞ്ഞു. ജിയോ ടിവിയുടെ ടോക് ഷോയിലാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.
ഇപ്പോള്‍ നിങ്ങളുടെ പ്രധാനമന്ത്രി ഏറ്റവും വലിയ തീവ്രവാദിയായിരിക്കുന്നു. ഗുജറാത്തിലെ മുസ്ലിംഗളുടെ രക്തക്കറ അദ്ദേഹത്തിന്റെ കൈയില്‍ പറ്റിയിരിക്കുന്നതായും കവാജ പറഞ്ഞു. ഇന്ത്യയെ ഭീരരുടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്. ആര്‍എസ്എസ് അവരെ ഭരിക്കുകയും ചെയ്യുന്നു.
ഈ രാജ്യം ഭീകരരെ തെരഞ്ഞെടുക്കുന്നു. എന്തു തരത്തിലുള്ള രാജ്യമാണിതെന്നും അദ്ദേഹം ചോദിച്ചു. മോദിയാണ് ഏറ്റവും വലിയ ഭീകരന്‍. അദ്ദേഹത്തിന്റെ ഗുജറാത്ത് ഭരണകാലത്താണ് മുസ്ലിംഗള്‍ കൊലചെയ്യപ്പെടുകയും ബലാത്സംഗത്തിനിരയാകുകയും ചെയ്തതെന്നും കവാജ ആസിഫ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam