നരേന്ദ്രമോദി ഏറ്റവും വലിയ തീവ്രവാദിയെന്ന് പാക് മന്ത്രി

By Web DeskFirst Published Oct 4, 2017, 8:35 AM IST
Highlights

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദിയാണെന്ന് പാക്കിസ്ഥാന്‍ മന്ത്രി. ഇന്ത്യന്‍ ഭരണകൂടം പ്രവര്‍ത്തിക്കുന്നത് ഭീകരവാദികളുടെ പാര്‍ട്ടിയാണെന്നും പാക് വിദേശകാര്യമന്ത്രി കവാജ ആസിഫ് പറഞ്ഞു. ജിയോ ടിവിയുടെ ടോക് ഷോയിലാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.

ഇപ്പോള്‍ നിങ്ങളുടെ പ്രധാനമന്ത്രി ഏറ്റവും വലിയ തീവ്രവാദിയായിരിക്കുന്നു. ഗുജറാത്തിലെ മുസ്ലിംഗളുടെ രക്തക്കറ അദ്ദേഹത്തിന്റെ കൈയില്‍ പറ്റിയിരിക്കുന്നതായും കവാജ പറഞ്ഞു. ഇന്ത്യയെ ഭീരരുടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്. ആര്‍എസ്എസ് അവരെ ഭരിക്കുകയും ചെയ്യുന്നു. 

ഈ രാജ്യം ഭീകരരെ തെരഞ്ഞെടുക്കുന്നു. എന്തു തരത്തിലുള്ള രാജ്യമാണിതെന്നും അദ്ദേഹം ചോദിച്ചു. മോദിയാണ് ഏറ്റവും വലിയ ഭീകരന്‍. അദ്ദേഹത്തിന്റെ ഗുജറാത്ത് ഭരണകാലത്താണ് മുസ്ലിംഗള്‍ കൊലചെയ്യപ്പെടുകയും ബലാത്സംഗത്തിനിരയാകുകയും ചെയ്തതെന്നും കവാജ ആസിഫ് പറഞ്ഞു. 

click me!