
ലണ്ടന്‍: ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഈയർ 2016 നെ തെരഞ്ഞെടുക്കാനുള്ള ഓണ്‍ലൈൻ വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും അധികം വോട്ടുകൾ നേടി. മോദിക്ക് മൊത്തം ഓണ്‍ലൈൻ വായനക്കാരിലെ 18 ശതമാനം വോട്ടാണ് കിട്ടിയത്. രണ്ടാംസ്ഥാനക്കാരായ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രമ്പ്, ജൂലിയൻ അസാഞ്ചേ എന്നിവര്‍ക്ക് ഏഴ് ശതമാനം വോട്ടുവീതം കിട്ടി.
ഹിലരി ക്ലിന്റന് നാലു ശതമാനം വോട്ടും. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സൂക്കര്‍ബര്‍ഗിന് രണ്ടു ശതമാനം വോട്ടും കിട്ടി. ഇന്നലെ വൈകീട്ട് വരെയാണ് ടൈം മാഗസിന്റെ ഓണ്‍ലൈൻ വോട്ടെടുപ്പ് നടന്നത്.
ഡിസംബര്‍ 7നാണ് വോട്ടിംഗ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. കഴിഞ്ഞ തവണ ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയറിൽ രണ്ടാംസ്ഥാനത്തായിരുന്നു മോദി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam