ജനകീയ കൂട്ടായ്മയില്‍ ഗംഗാധരനും ഒരു വീട്

Published : Feb 09, 2018, 03:51 PM ISTUpdated : Oct 04, 2018, 10:26 PM IST
ജനകീയ കൂട്ടായ്മയില്‍ ഗംഗാധരനും ഒരു വീട്

Synopsis

ആലപ്പുഴ: ശരീരം തളര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ട വയോധികന് വീടൊരുക്കി യുവാക്കളുടെ ജനകീയ കൂട്ടായ്മ 'ഗംഗാധരനും ഒരു വീട്' എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നു. മാന്നാര്‍ ഗ്രാമപഞ്ചായത്തില്‍ കുട്ടമ്പേരൂര്‍ ഹോമിയോ ആശുപത്രി പതിനാറാം വാര്‍ഡില്‍ കോവിലകത്ത് ഗംഗാധരനും കുടുംബത്തിനുമാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. 

നാല് പതിറ്റാണ്ടായി വാസയോഗ്യമല്ലാത്ത വീട്ടില്‍ ഗംഗാധരന്റെയും കുടുംബത്തിന്റെയും താമസം ദുരിതപൂര്‍ണമായിരുന്നു. സിമന്റ് തേയ്ക്കാതെ ഇഷ്ടിക ഉപയോഗിച്ച്് കെട്ടിയുണ്ടാക്കിയ വീടിന്റെ ഭിത്തികള്‍ രണ്ടായി പൊട്ടിയകന്നിരുന്നു.  ഉത്തരവും, കഴുക്കോലും, പട്ടികയും ദ്രവിച്ച് ഓടുകള്‍ താഴേക്ക് പതിക്കാവുന്ന അവസ്ഥയില്‍ മേല്‍ക്കൂര തകര്‍ന്നു. ഇതോടെ മരപ്പണി തൊഴിലായി സ്വീകരിച്ച് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയിരുന്ന ഗംഗാധരന് വീട്ടില്‍ അന്തിയുറങ്ങാന്‍ പറ്റാത്തായി. 

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗംഗാധരന്റെ ശരീരത്തിന്റെ ഒരുവശം പൂര്‍ണ്ണമായി തളര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ടതോടെ നാലംഗ കുടുംബത്തിന്റെ ജീവിതം വഴിമുട്ടി. ഭാര്യ വത്സല വികലാംഗയും നിത്യരോഗിയുമാണ്. ശക്തമായ കാറ്റും മഴയും വരുമ്പോള്‍ ആകെ ഭയപ്പാടിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. ഇതിനിടെ മുറ്റത്തെ കിണര്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയത് കുടിവെള്ളം ലഭ്യത ഇല്ലാതാക്കി.  കുടിവെള്ളത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കിയ സമീപവാസി നാടിശ്ശേരില്‍ ജോസി പുതിയൊരു കിണര്‍ നിര്‍മിച്ച് നല്‍കിയത് കുടുംബത്തിന് ഒരനുഗ്രഹമായി. 

ഗംഗാധരന്റെ ദുരിതപൂര്‍ണമായ ജീവിതം മനസിലാക്കിയ ഒരുപറ്റം യുവാക്കള്‍ സംഘടിച്ച് ഗംഗാധരന് വീട് നിര്‍മിച്ച് നല്‍കുവാന്‍ തയ്യാറായി. വാര്‍ഡ് മെമ്പര്‍ രശ്മി ജി നായര്‍ ചെയര്‍പേഴ്സണും, വി.ആര്‍. ശിവപ്രസാദ് കണ്‍വീനറുമായ ജനകീയ സമിതിയ്ക്ക് രൂപം നല്‍കി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്, ചെങ്ങന്നൂര്‍ കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി എന്നിവയുടെ കൈത്താങ്ങും, പിന്‍തുണയും ഉറപ്പാക്കിയതോടെ ഗംഗാധരനും ഒരു വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ബിജെപി പിന്തുണയോടെ യുഡിഎഫിന് ജയം; എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും അവസാനനിമിഷം നറുക്കെടുപ്പ്; കുമരകത്ത് എപി ഗോപി പ്രസിഡൻ്റ്
പള്ളിയുടെ ഭൂമി സംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം; 110 പേർ അറസ്റ്റിൽ, രാജസ്ഥാനിലെ ചോമുവിൽ ഇൻ്റർനെറ്റ് സേവനം റദ്ദാക്കി