
ദില്ലി:മുപ്പത് വര്‍ഷം മുമ്പ് വഴിയാത്രക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ധുവിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി.1988ല്‍ പഞ്ചാബിലെ പാട്യാലയില്‍ റോഡിന്സമീപമുണ്ടായ വാക്കേറ്റത്തിനിടെ സിദ്ധുവും കൂട്ടാളിയും മര്‍ദിച്ച ഗുര്‍ണാംസിങ്ങ് എന്നയാള്‍ മരിച്ച കേസിലാണ് കുറ്റവിമുക്തനാക്കിയത്.
മുറിവേല്‍ക്കണമെന്ന ഉദേശത്തോടെ അപകടം നടത്തിയതിന്‍റെ പേരില്‍ ആയിരം രൂപയുടെ പിഴ നല്‍കണമെന്ന് സുപ്രീംകോടതി അറിയിച്ചു.മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയുടെ പേരില്‍ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നത്.ഹൈക്കോടതി വിധിക്ക് എതിരെ സിദ്ധു നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam