നെഹ്‌റു കോളേജ് പ്രിന്‍സിപ്പാള്‍ക്ക് ആദരാജ്ഞലി; വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുമെന്ന് എസ്എഫ്‌ഐ

Web Desk |  
Published : Apr 04, 2018, 11:12 PM ISTUpdated : Jun 08, 2018, 05:47 PM IST
നെഹ്‌റു കോളേജ് പ്രിന്‍സിപ്പാള്‍ക്ക് ആദരാജ്ഞലി; വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുമെന്ന് എസ്എഫ്‌ഐ

Synopsis

ടീച്ചര്‍ രാഷ്ട്രീയമായി കൈകാര്യം ചെയ്യാനാണ്  ഉദ്ദേശിക്കുന്നതെങ്കില്‍ വിഷയം രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് എസ്.എഫ്.ഐ.സംസ്ഥാന സെക്കട്ടറി എം.വിജിന്‍ പറഞ്ഞു.

കാസര്‍കോട്: പടന്നക്കാട് നെഹ്രു കോളേജില്‍ പ്രിന്‍സിപ്പല്‍ പി.വി. പുഷ്പജയെ യാത്രയയപ്പിനിടെ ചില വിദ്യാര്‍ഥികള്‍ ആദരാഞ്ജലി അര്‍പ്പിച്ച് ബോര്‍ഡ് വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സംഭവം ടീച്ചര്‍ രാഷ്ട്രീയമായി കൈകാര്യം ചെയ്യാനാണ്  ഉദ്ദേശിക്കുന്നതെങ്കില്‍ വിഷയം രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് എസ്.എഫ്.ഐ.സംസ്ഥാന സെക്കട്ടറി എം.വിജിന്‍ പറഞ്ഞു. പുഷ്പജ ടീച്ചര്‍ വിഷയം സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയായ സാഹചര്യത്തില്‍ എസ്.എഫ്.ഐ. നെഹ്രു കോളേജിന് മുന്നില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി സംഗമം ഉത്ഘാടനം  ചെയ്യുകയായിരുന്നു വിജിന്‍.

അധ്യാപികയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം എസ്.എഫ്.ഐ. അംഗീകരിക്കുന്നില്ലെന്നും പോസ്റ്റര്‍ എഴുതി വച്ച സംഭവം എസ്.എഫ്.ഐയുടെ പേരില്ല. പടക്കം പൊട്ടിച്ച വിഷയത്തില്‍ രണ്ടു പേരാണ് ഉണ്ടായതെന്നാണ് പുഷ്പജ ടീച്ചര്‍ ആദ്യം പറഞ്ഞതെന്നും എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ മുഹമ്മദ് അനീസിനെതിരെ സസ്പന്‍ഷന്‍ നടപടി സ്വീകരിച്ചത്. ഈ വിഷയത്തില്‍ കെ.എസ്.യു, എ.ബി.വി.പി. പ്രവര്‍ത്തകരുണ്ടെന്നും അവര്‍ക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്നും വിജിന്‍ ചോദിച്ചു. ജില്ലാ പ്രസിഡന്റ് കെ. വിനോദ് അധ്യക്ഷത വഹിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
കേരളം പിടിയ്ക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി! ജെഎസ്എസ് താമരാക്ഷന്‍ വിഭാഗം ലയിച്ചു, കൂടെ മാത്യു സ്റ്റീഫനും