രക്ഷാ യാത്ര കൊണ്ടും 'രക്ഷ'യില്ല: നേതൃമാറ്റത്തിന് സാധ്യത

Published : Oct 16, 2017, 02:10 PM ISTUpdated : Oct 05, 2018, 12:25 AM IST
രക്ഷാ യാത്ര കൊണ്ടും 'രക്ഷ'യില്ല: നേതൃമാറ്റത്തിന് സാധ്യത

Synopsis

തിരുവനന്തപുരം: കുമ്മനത്തിന്‍റെ ജനരക്ഷായാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെ വേങ്ങരയിലെ ദയനീയ തോൽവി ബിജെപിക്ക് കനത്ത തിരിച്ചടിയായി. കുമ്മനത്തിൽ നിന്നും ദേശീയ നേതൃത്വം റിപ്പോർട്ട് തേടും. ലോക്സഭാ തെരഞ്ഞെടുപ്പ് മുമ്പ് സംസ്ഥാന ഘടകത്തിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്. 

രക്ഷായാത്ര നടത്തിയിട്ടും രക്ഷിയില്ലാതെ ബിജെപി. പാർട്ടിയുടേയും യാത്രയുടേയും നായകൻ കുമ്മനം തന്നെയാണ് പ്രതിക്കൂട്ടിൽ.  2016 ൽ ആലിഹാജിയെന്ന എൻഡിഎ സ്ഥാനാർത്ഥി നേടിയ വോട്ട് പോലും ജനചന്ദ്രൻമാസ്റ്റർക്ക് കിട്ടാത്തത് വിശദീകരിക്കാൻ കുമ്മനം പാടുപെടും. ഇടത് വലത് നേതാക്കളുടെ സംഘം വേങ്ങരയിൽ കേന്ദ്രീകരിക്കുമ്പോൾ യാത്ര മാറ്റിവെക്കണമെന്നായിരുന്നു വി.മുരളീധരനടക്കമുള്ള നേതാക്കളുടെ അഭിപ്രായം. യാത്രക്ക് നിർബന്ധം പിടിച്ചത് കുമ്മനമായിരുന്നു.  

പാർട്ടിക്ക് വേങ്ങരയിൽ വേരോട്ടമുണ്ടായിരുന്നില്ലെന്ന വാദം നിലനിൽക്കില്ല. സ്വാധീനമില്ലാതിരുന്നിട്ടും നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവെച്ചത് മിന്നു പ്രകടനം. കേരളത്തിന് കേന്ദ്രമന്ത്രിയെ നൽകിയതിന് പിന്നാലെയുള്ള ദയനീയതോൽവിയിൽ ദേശീയ നേതൃത്വം കുമ്മനത്തോട് വിശദീകരണം തേടും. 

ഈ രീതിയിൽ പോയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ രക്ഷയുണ്ടാകില്ലെന്നാണ് ദേശീയ നേതൃത്വത്തിന്‍റെയും ആർഎസ്എസ്സിന്‍റെയും വിലയിരുത്തൽ. സംസ്ഥാന ഘടകത്തിൽ അടിമുടി അഴിച്ചുപണിക്ക് തന്നെ അമിത്ഷാ മുതിരാനാണ് സാധ്യത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം