ഒടുവിൽ, നിപ ബാധിച്ച് മരിച്ച അശോകന്‍റെ മൃതദേഹം സംസ്കരിച്ചു

Web Desk |  
Published : May 22, 2018, 08:28 PM ISTUpdated : Jun 29, 2018, 04:21 PM IST
ഒടുവിൽ, നിപ ബാധിച്ച് മരിച്ച അശോകന്‍റെ മൃതദേഹം സംസ്കരിച്ചു

Synopsis

മൃതശരീരം സംസ്കരിക്കുന്നതിൽ വിമുഖത കോർപ്പറേഷൻ ശ്മശാനത്തിൽ സംസ്കരിച്ചില്ല ശ്മശാനത്തിനു മുന്നില്‍ കാത്തുകിടന്നത് അഞ്ച് മണിക്കൂര്‍ യന്ത്രതകരാറെന്ന് ജീവനക്കാർ പരമ്പരാഗത ശ്മശാനത്തിലും സംസ്കാരം അനുവദിച്ചില്ല നടപടിയെടുക്കുമെന്ന് അധികൃതർ

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം സംസ്കരിക്കുന്നതിൽ ശ്മശാനം ജീവനക്കാർക്ക് വിമുഖത. നാദാപുരം സ്വദേശി അശോകന്‍റെ മൃതശരീരം സംസ്കരിക്കാൻ ശ്മശാനം ജീവനക്കാർ തയ്യാറായില്ല. ഒടുവിൽ തഹസിൽദാർ ഇടപെട്ട് 5 മണിക്കൂറിന് ശേഷമാണ് സംസ്കരിച്ചത്.

രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കേണ്ടന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. സർക്കാർ നേരിട്ട് സംസ്കരിക്കുമെന്ന് മന്ത്രിയും അറിയിച്ചു. എന്നാൽ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8 മണിക്ക് മരിച്ച നാദാപുരം ചെക്യാട്ടെ അശോകന്‍റെ മൃതശരീരം സംസ്കരിക്കാൻ ബന്ധുക്കൾ മാവൂർ റോഡിലെ വൈദ്യുത ശ്മശാന ജീവനക്കാരെ സമീപിച്ചപ്പോൾ യന്ത്രതകരാറെന്ന് പറഞ്ഞ് കൈയ്യോഴിഞ്ഞു. തുടർന്ന് മാവൂർ റോഡിലെ പരമ്പരാഗത ശ്മശാനത്തിലെത്തി സംസ്കരിക്കാൻ ശ്രമിച്ചപ്പോൾ അവിടെയുള്ളവർ എതിർപ്പുയർത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു.

ബന്ധുക്കളും അശോകന്‍റെ നാട്ടുകാരും പ്രതിഷേധിച്ചപ്പോൾ തഹസിൽദാർ എത്തി ചർച്ച നടത്തി. തഹസില്‍ ദാര്‍ കൂടി ഇടപെട്ട് പിന്നീട് ഐവര്‍മഠത്തിന്‍റെ ശാഖയെ സമീപിച്ചാണ് മൃതശരീരം സംസ്കരിച്ചത്. സംസ്കരിക്കുന്നതിന് തടസ്സം സൃഷ്ടിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ ഒഴിഞ്ഞ ഭീകര ക്യാമ്പുകൾ വീണ്ടും സജീവമാക്കുന്നു, നുഴഞ്ഞുകയറ്റശ്രമം ഉണ്ടായാൽ കർശന നടപടിയെന്ന് സുരക്ഷാസേന
ഇലക്ടറൽ ബോണ്ട് നിർത്തലാക്കിയ ശേഷം ബിജെപിക്ക് ലഭിച്ച സംഭാവനയില് അൻപത് ശതമാനത്തിലധികം വർധന, കോൺഗ്രസിനേക്കാൾ 12 ഇരട്ടിയെന്ന് കണക്കുകള്‍