നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ്; ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി

Published : Sep 16, 2017, 09:46 AM ISTUpdated : Oct 05, 2018, 03:42 AM IST
നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ്; ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി

Synopsis

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാറശാല കേന്ദ്രീകരിച്ച് നടന്ന നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നൂറ് കണക്കിന് നിക്ഷേപകരുടെ പണം നഷ്‌ടപ്പെട്ട സംഭവം ഗൗരവമായി എടുക്കുമെന്നും ഡിജിപി അറിയിച്ചു. നിക്ഷേപകരെ കബളിപ്പിച്ച്  ലക്ഷക്കണക്കിന് രൂപയുമായി ചിട്ടിക്കമ്പനി ഉടമ മുങ്ങിയ സംഭവത്തില്‍ ബിനാമികളില്‍ ഒരാള്‍ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

കേരളാ തമിഴ്നാട് അതിര്‍ത്തിയിലെ  ധനകാര്യ സ്ഥാപനമായിരുന്ന നിര്‍മ്മല്‍ കൃഷ്ണ ചിട്ടി കമ്പനി പൂട്ടി ഉടമ മുങ്ങിയതോടെ നൂറ് കണക്കിന് നിക്ഷേപകരാണ് പെരുവഴിയിലായത്. പതിനായിരം രൂപ മുതല്‍ കോടികള്‍ വരെ നിക്ഷേപിച്ചവര്‍ ഇതിനകം പരാതിയുമായി എത്തിയിട്ടുണ്ട്. 13685 ഇടപാടുകാരുണ്ടെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ കണക്ക്. വിശദമായ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

ചിട്ടി കമ്പനി രജിസ്റ്റര്‍ ചെയ്തത് തമിഴ്നാട്ടിലായതിനാല്‍ അന്വേഷണം നടത്തുന്നതില്‍ നിയമപരമായി ബുദ്ധിമുട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പണം നഷ്‌ടപ്പെട്ടവരുടെ വിവരശേഖരണം, ഉടമയുടെ ബിനാമി ഇടപാടുകള്‍, രാഷ്‌ട്രീയ ബന്ധങ്ങള്‍ ഒളിവില്‍ കഴിയാനിടയുള്ള സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അനില്‍കുമാറിന് കിട്ടിയ നിര്‍ദ്ദേശം. അതിനിടെ ബിനാമി ഇടപാടുകാരില്‍ ചിലര്‍ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് വിവരം. ചിട്ടി കമ്പനി ഉടമയടക്കം കേസിലുള്‍പ്പെട്ടവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതക്കെതിരെയും മുന്‍കരുതലുണ്ടെന്ന് തമിഴ്നാട് പൊലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്