പതിമൂന്നുകാരനെ പീഡിപ്പിച്ച സംഭവം; മനശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നു

Web Desk |  
Published : May 20, 2018, 04:27 PM ISTUpdated : Jun 29, 2018, 04:10 PM IST
പതിമൂന്നുകാരനെ പീഡിപ്പിച്ച സംഭവം; മനശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നു

Synopsis

ഒളിച്ചുകളിച്ച് പൊലീസ് ഗിരീഷിനെ ഇതുവരെ അറസ്റ്റ് ചെയ്തില്ല പൊലീസ് നടപടിക്കെതിരെ മാതാപിതാക്കള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

തിരുവനന്തപുരം: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മനശാസ്ത്രജ്ഞന്‍ കെ.ഗീരീഷിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ മാതാപിതാക്കൾ. ഉന്നത ബന്ധം ഉപയോഗിച്ച് കേസ് അട്ടിറിക്കാനാണ് ശ്രമമെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു .

കഴിഞ്ഞ ആഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. പഠനവൈകല്യം സംബന്ധിച്ച പരിശോധനക്ക് ഗിരീഷിൻറെ ക്ലിനിക്കിലെത്തിയ കുട്ടിയെ ഒറ്റയ്ക്ക് അകത്ത് വിളിച്ച് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തെന്നാണ് പരാതി . ആദ്യം കേസെടുക്കാന്‍ പൊലീസ് തയാറായില്ല . പിന്നീട് പോക്സോ പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് ഉണ്ടായില്ല . ഇതിനിടെ ഗീരീഷ് സുപ്രീംകോടതിയെ സമീപിച്ചു . അസ്റ്റ് ചെയ്താല്‍ ഉടൻ ജാമ്യം നല്‍കണമെന്ന കോടതി ഉത്തരവ് നേടി . എന്നാലിതുവരെ പൊലീസ് തുടർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം 

അതേസമയം, അറസ്റ്റ് ചെയ്താൽ ഉടന്‍ വിട്ടയക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ കോടതിയെ സമീപിച്ചുവെന്നാണ് പൊലീസ് വിശദീകരം. കോടതിയുടെ അന്തിന തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഫോര്‍ട്ട് പൊലീസ് അറിയിച്ചു . അതേസമയം പ്രതികരിക്കാന്‍ ഗീരീഷ് തയാറായില്ല

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സെക്കന്റുകൾ കൊണ്ട് അറിയാം! ഏത് ബൂത്തിലാണ് വോട്ട് ചെയ്യാൻ പോകേണ്ടത്? കേരളം പോളിംഗ് ബൂത്തിലേക്കെത്താൻ മണിക്കൂറുകൾ
വയനാട്ടിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി ചത്തു