സൗദി വനിതളുടെ വിദേശി ഭര്‍ത്താക്കന്‍മാര്‍ക്ക് മൊബൈല്‍ കടകളില്‍ ജോലിക്ക് ഇളവില്ല

Published : Dec 01, 2016, 06:44 PM ISTUpdated : Oct 04, 2018, 07:06 PM IST
സൗദി വനിതളുടെ വിദേശി ഭര്‍ത്താക്കന്‍മാര്‍ക്ക് മൊബൈല്‍ കടകളില്‍ ജോലിക്ക് ഇളവില്ല

Synopsis

ജിദ്ദ: സൗദി വനിതകളുടെ വിദേശികളായ ഭര്‍ത്താക്കന്‍മാര്‍ക്ക് മൊബൈല്‍  കടകളില്‍ ജോലി ചെയ്യുന്നതിന് ഇളവ് അനുവദിക്കില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. നേരത്തെ ജോലി ചെയ്യുന്നവരാണെങ്കിലും ഇവര്‍ രാജി വെച്ച് സൗദികള്‍ക്ക് അവസരം നല്‍കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. മൂന്നു മാസം മുമ്പാണ് സൗദിയിലെ മൊബൈല്‍ കടകളില്‍ നൂറു ശതമാനം സ്വദേശീവല്‍ക്കരണം നടപ്പിലാക്കിയത്.

മൊബൈല്‍ വില്‍പന മെയിന്റനന്‍സ് എന്നീ മേഖലകളില്‍ നൂറു ശതമാനവും സൗദികള്‍ മാത്രമായിരിക്കണം ജോലി ചെയ്യേണ്ടത്. സൗദി വനിതകളുടെ വിദേശികളായ ഭര്‍ത്താക്കന്‍മാരെയും ഈ മേഖലയില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് സൗദി തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിച്ചാല്‍ മറ്റു വിദേശ തൊഴിലാളികളെ പോലെ തന്നെ ഇവരും ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

സൗദിവല്‍ക്കരണം നിലവില്‍ വരുന്നതിനു മുമ്പ് ജോലി ചെയ്യുന്നവരാണെങ്കിലും ഇവര്‍ രാജി വെച്ച് സൗദികള്‍ക്ക് അവസരം നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ ആവശ്യപ്പെട്ടു. ടെലകോം മേഖലയില്‍ ജോലി ചെയ്യാന്‍ റിക്രൂട്ട് ചെയ്യപ്പെട്ട വിദേശികള്‍ മറ്റു മേഖലകളിലേക്ക് ജോലി മാറുകയോ അല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യണം. കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് മൊബൈല്‍ മേഖലയില്‍ സൌദിവല്‍ക്കരണം നടപ്പിലാക്കിയത്. സെപ്റ്റംബര്‍ ഒന്ന് വരെ അമ്പത് ശതമാനവും സെപ്റ്റംബര്‍ രണ്ടു മുതല്‍ നൂറു ശതമാനവും സ്വദേശീവല്‍ക്കരണം നടപ്പിലാക്കി.

പദ്ധതി നടപ്പിലാക്കാന്‍ അതിനു മുമ്പ് ആറു മാസത്തെ സാവകാശം മൊബൈല്‍ കടകള്‍ക്ക് നല്‍കിയിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് ഈ മേഖലയില്‍ ജോലി നഷ്‌ടപ്പെട്ടു. പല മൊബൈല്‍ കടകളും അടച്ചു പൂട്ടി. ചില കടകള്‍ കമ്പ്യൂട്ടര്‍ ആക്‌സസ്സറികളുടെയും  ഇലക്ട്രോണിക് സാധനങ്ങളുടെയും മറ്റും കടകളാക്കി മാറ്റി. ഈ രംഗത്ത് ജോലി ചെയ്യാന്‍ താല്‍പര്യമുള്ള സൗദി യുവാക്കള്‍ക്കും യുവതികള്‍ക്കും തൊഴില്‍ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ തൊഴില്‍ പരിശീലനം നല്‍കി വരുന്നുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശ്രീലേഖ കടുത്ത അതൃപ്തിയിൽ, അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തരമായി ഇടപെടൽ, വമ്പൻ വാഗ്ദാനങ്ങളെന്ന് വിവരം
പണം വാങ്ങി മേയർ പദവി വിറ്റു, തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്