ആം ആദ്മി പാര്‍ട്ടി പ്രവേശം: നവ്‌ജോത് സിങ് സിദ്ദു നിബന്ധന വച്ചിട്ടില്ലെന്ന് കേജ്രിവാള്‍

Published : Aug 19, 2016, 07:28 AM ISTUpdated : Oct 05, 2018, 02:46 AM IST
ആം ആദ്മി പാര്‍ട്ടി പ്രവേശം: നവ്‌ജോത് സിങ് സിദ്ദു നിബന്ധന വച്ചിട്ടില്ലെന്ന് കേജ്രിവാള്‍

Synopsis

ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതിനായി മുന്‍ രാജ്യസഭാ എംപിയും ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിങ് സിദ്ദു യാതൊരു നിബന്ധനകളും വച്ചിട്ടില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍.പാര്‍ട്ടിയില്‍ ചേരുന്നതിന് സിദ്ദു കൂടുതല്‍ സമയം ചോദിച്ചിരിക്കുകയാണെന്ന് കേജ്രിവാള്‍ പറഞ്ഞു. എന്നാല്‍ അവസരം ഉപയോഗിച്ച് സിദ്ദുവുമായി ചര്‍ച്ചക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നും ഭാര്യ നവ്‌ജ്യോത് കൗറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നും സിദ്ദു ആം ആദ്മി പാര്‍ട്ടിക്ക് മുന്നില്‍ നിബന്ധനവച്ചെന്നായിരുന്നു പുറത്ത് വന്ന വിവരം. ഇക്കാര്യങ്ങളില്‍ സമവായമാകാത്തതാണ് എഎപി പ്രവേശനം വൈകുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു.എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും സിദ്ദു പാര്‍ട്ടിക്ക് മുന്നില്‍ യാതൊരു നിബന്ധനകളും വച്ചിട്ടില്ലെന്നും കൂടുതല്‍ സമയം ആവശ്യപ്പെടുകമാത്രമാണ് ചെയ്തതെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു.

അദേഹത്തിന്റെ ഈ തീരുമാനത്തോട് ബഹുമാനമുണ്ടെന്നും എഎപിയില്‍ ചേര്‍ന്നാലും ഇല്ലെങ്കിലും അദേഹത്തോടുള്ള ബഹുമാനത്തിന് കുറവുണ്ടാകില്ലെന്നും കേജ്രിവാള്‍ പറഞ്ഞു എഎപിയിലേക്കുള്ള സിദ്ദുവിന്റെ സാധ്യതകള്‍ മങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനെ തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി കേജ്രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ഈ അനിശ്ചിതത്വം ഉപയോഗിക്കാനൊരുങ്ങി കോണ്‍ഗ്രസ് നിക്കം തുടങ്ങി.സിദ്ദുവുമായി ചര്‍ച്ചനടത്താന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സിദ്ദുവിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നാല്‍ പ്രചാരണ രംഗത്ത് അത് മുതല്‍ക്കൂട്ടാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.സിദ്ദുവിന് ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസ് വാദ്ഗാനം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഗോവർദ്ധന്റെയും എ പദ്മകുമാറിന്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഹോട്ടലിൽ തെളിവെടുപ്പ്, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കണ്ടെത്തണം; രാഹുലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകും