
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെയും പാരാമെഡിക്കൽ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളം ഉയർത്തി സർക്കാരിന്‍റെ പ്രാഥമിക വിജ്ഞാപനമായി. നഴ്സുമാരുടെ വേതനം ഇരുപതിനായിരം രൂപ മുതലാണ് നിശ്ചയിച്ചിട്ടുള്ളത്. ജീവനക്കാരെ എട്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് വേതനം തീരുമാനിച്ചിട്ടുള്ളത്.
രണ്ട് മാസം വരെ പുതിക്കിയ ശമ്പളം സംബന്ധിച്ച നിർദ്ദേശങ്ങളും ആക്ഷേപങ്ങളും പരിഗണിക്കുമെന്നും വിജ്ഞാപനത്തിന് സൂചിപ്പിക്കുന്നു. അതേസമയം നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവിന് തീരുമാനമെടുത്ത മിനിമം വേതന സമിതിയുടെ ഘടനയെ ചോദ്യം ചെയ്ത് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam