നഴ്സുമാരുടെ ശമ്പള വര്‍ധനവ്; സ്വ­കാ­ര്യ ആ­ശു­പ­ത്രി മാനേജ്‌­മെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ത­ള്ളി

Published : Nov 09, 2017, 12:16 PM ISTUpdated : Oct 04, 2018, 10:27 PM IST
നഴ്സുമാരുടെ ശമ്പള വര്‍ധനവ്; സ്വ­കാ­ര്യ ആ­ശു­പ­ത്രി മാനേജ്‌­മെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ത­ള്ളി

Synopsis

ദില്ലി: നഴ്‌­സുമാരുടെ ശമ്പള വര്‍­ദ്ധ­ന­വിന് തീ­രു­മാ­ന­മെ­ടുത്ത മി­നി­മം വേതന സമിതിയുടെ ഘ­ടന­യെ ചോദ്യം ചെ­യ്­ത് സം­സ്ഥാന­ത്തെ സ്വ­കാ­ര്യ ആ­ശു­പ­ത്രി മാനേജ്‌­മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ത­ള്ളി. ആശുപത്രി ഉടമകള്‍ക്ക് വേതന പരിഷ്­കരണത്തിനായുള്ള സമിതിയില്‍ മതിയായ പ്രാതിനിധ്യം നല്‍കി­യി­ല്ലെ­ന്നാ­യി­രു­ന്നു സ്വ­കാ­ര്യ ആ­ശു­പ­ത്രി മാ­നേ­ജ്മെന്റ് അസോസിയേഷന്റെ വാ­ദം. ഹര്‍­ജി പ­രി­ഗ­ണി­ച്ച സു­പ്രിം­കോ­ടതി, വേ­ത­ന­പ­രി­ഷ്­ക­ര­ണ­ത്തി­നു­ള്ള ഉ­ത്തര­വ് ഇ­റ­ക്കുന്ന­ത് സു­പ്രിം­കോട­തി വി­ധി വ­രുന്ന­ത് വരെ ത­ട­ഞ്ഞി­രു­ന്നു.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള വര്‍ധനവിന് മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി കഴിഞ്ഞ മാസം 19 ന് ചേര്‍ന്ന മിനിമം വേതന സമിതിയാണ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷ്ണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരേയാണ് ആശുപത്രി മാനേജ്മെന്റ് സുപ്രിംകോടതിയെ സമീപിച്ചത്. സമിതിയുടെ ഘടനയെയാണ് മാനേജ്മെന്റുകള്‍ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തത്.

വേ­ത­ന­സ­മി­തി രൂ­പീ­ക­രി­ച്ച­തി­നെ കു­റി­ച്ച് സംസ്ഥാ­ന സര്‍­ക്കാരി­നോ­ട് സു­പ്രിം­കോട­തി വി­ശ­ദീ­കര­ണം തേ­ടി­യി­രുന്നു. അസോസിയേഷന്‍ വാദം നിലനില്‍ക്കില്ലെ­ന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച് കൊണ്ടാണ് സുപ്രീം കോടതി­യു­ടെ ഇ­ന്നത്തെ ഉത്തരവ്. നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളമായി 20,000 രൂപ നല്‍കണമെന്നായിരുന്നു സമിതിയുടെ പ്രധാന ശുപാര്‍ശ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'സംരക്ഷകര്‍ തന്നെ വിനാശകരായി മാറി'; ശബരിമല സ്വര്‍ണക്കൊള്ള അപൂര്‍വമായ കുറ്റകൃത്യമെന്ന് ഹൈക്കോടതി, എസ്ഐടിക്കും രൂക്ഷവിമര്‍ശനം
തൃശൂരിൽ ടെംപോ ട്രാവലര്‍ സഹോദരങ്ങളായ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഇടിച്ചുതെറിപ്പിച്ചു, ഒരാളുടെ നില ഗുരുതരം; വാഹനം കസ്റ്റഡിയിലെടുത്തു