മത്സ്യബന്ധന മേഖലയുടെ വളർച്ചക്കൊരുങ്ങി ഒമാന്‍

Published : Jul 17, 2017, 12:13 AM ISTUpdated : Oct 04, 2018, 11:26 PM IST
മത്സ്യബന്ധന മേഖലയുടെ  വളർച്ചക്കൊരുങ്ങി ഒമാന്‍

Synopsis

ഒമാനിലെ  മത്സ്യ ബന്ധന  മേഖലയുടെ  വളർച്ചക്ക്, വിവിധ  പദ്ധതികളുമായി   കാർഷിക  ഫിഷറീസ്  മന്ത്രാലയം. രാജ്യത്തെ  മത്സ്യ  ബന്ധനത്തിൽ  8.7  ശതമാനത്തിന്റെ  വർദ്ധനവ് രേഖപെടുത്തിയതായി  അധികൃതർ .പരമ്പരാഗത  മത്സ്യ ബന്ധന  മേഖലക്ക് കൂടുതൽ പ്രോത്സാഹനങ്ങൾ  നൽകുമെന്നും  സർക്കാർ അറിയിച്ചു .  

2015ല്‍  ഒമാനിലെ  ആകെ  മത്സ്യബന്ധനം 257,000 ടണ്‍ ആയിരുന്നു.  ഇത്  രണ്ടായിരത്തി പതിനാറിൽ  280,000 ആയി ഉയർന്നു .  ഏകദേശം 204 ദശലക്ഷം ഒമാനി  റിയാല്‍    മൂല്യം ഇതിനു  വരും . ഇത് രണ്ടായിരത്തി പതിനാറിനെക്കാൾ  8.7  ശതമാനത്തിന്റെ  വർധനവാണ് രേഖപെടുത്തിയത് . എന്നാൽ  മൊത്തം മത്സ്യബന്ധനത്തിന്റെ 99 ശതമാനവും പാരമ്പര്യ മത്സ്യബന്ധന മേഖലയില്‍  നിന്നുമാണ് ലഭിക്കുന്നത്.

ഒരു ശതമാനം മാത്രമാണ് മത്സ്യബന്ധന കപ്പലുകളും ബോട്ടുകളും ഉപയോഗിച്ച്  പിടിക്കപെടുന്നത് . കഴിഞ്ഞ വര്‍ഷം 54 ശതമാനം മത്സ്യങ്ങളും  അന്തര്‍ദേശീയ വിപണികളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. 73 ദശലക്ഷം ഒമാനി റിയൽ  വരുമാനമാണ് ഇതിലൂടെ  രാജ്യത്തിന് ലഭിച്ചത് .

44 ശതമാനം  മത്സ്യങ്ങളും  യു എ ഇയിലേക്കാണ് കയറ്റുമതി ചെയ്യപ്പെട്ടതു .കാര്‍ഷിക, ഫിഷറീസ് മന്ത്രാലയത്തിന്റെ പഠന റിപോർട്ടുകൾ  പ്രാകാരം,  വാണിജ്യ  സാധ്യതകൾ  ഉള്ള   മൽസ്യങ്ങളാൽ   സമൃദ്ധമാണ് ഒമാനിലെ  സമുദ്ര മേഖല . ആയതിനാൽ  2020 വരെയുള്ള കാവലയളവില്‍ നടപ്പിലാക്കാന്‍,  509 ദശലക്ഷം ഒമാനി റിയൽ  ചെലവ് വരുന്ന 11 പദ്ധതികളാണ്  ഒമാൻ സർക്കാർ  ആവിഷ്കരിച്ചിരിക്കുന്നത് . ഇത് മത്സ്യബന്ധന മേഖലയുടെ  വികസനത്തിന് സാധ്യതകൾ  കൂട്ടുമെന്ന  പ്രതീക്ഷയിലാണ്  ഫിഷറീസ്   മന്ത്രാലയം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; റമദാൻ വൃതാരംഭം മറ്റന്നാൾ
ആലപ്പുഴയിൽ കോൺഗ്രസ് വേദിയിൽ മുഖ്യാതിഥിയായി പ്രേം കുമാർ; പങ്കെടുത്തത് രാഷ്ട്രീയ വേദിയിൽ അല്ല, സാസ്കാരിക പരിപാടിയിലെന്ന് പ്രതികരണം