പുല്ലുവിള തീരദേശത്ത് ഛര്‍ദ്ദിയും അതിസാരവും പടരുന്നു

Published : Jan 04, 2018, 09:05 AM ISTUpdated : Oct 04, 2018, 07:30 PM IST
പുല്ലുവിള തീരദേശത്ത് ഛര്‍ദ്ദിയും അതിസാരവും പടരുന്നു

Synopsis

തിരുവനന്തപുരം: പുല്ലുവിള തീരദേശത്ത് ഛര്‍ദ്ദിയും വയറിളക്കവും പടരുന്നു. നിരവധി പേര്‍ ഇന്നലെ പകലും രാത്രിയുമായി പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. രണ്ട് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാട്ടര്‍ അഥോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളമാണ് അസുഖത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അഡി. ഡിഎംഒയും സംഘവും ഇന്നലെ പുല്ലുവിള ആശുപത്രിയിലെത്തി.

പുതിയതുറ, പള്ളം, പുല്ലുവിള എന്നിവിടങ്ങളില്‍ നിന്നായി മുപ്പതോളം പേരാണ് ഇന്നലെ ചികില്‍സ തേടിയെത്തിയത്. ഇതില്‍ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് അടിയന്തര ചികിത്സ നല്‍കി, നിരീക്ഷിക്കുന്നതായി അഡി. ഡിഎംഒ ഡോ. നീനാ റാണി അറിയിച്ചു. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വേണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമെന്നും ഫലം വന്ന ശേഷമേ, രോഗം പടര്‍ന്ന് പിടിച്ചതിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ പറയാനാകൂവെന്നും അധികൃതര്‍ പറഞ്ഞു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യയിലെ വിസ സർവ്വീസ് നിർത്തിവച്ച് ബംഗ്ലാദേശ്; ഒഴിവാക്കാനാവാത്ത സാഹചര്യമെന്ന് വിശദീകരണം
കണ്ണൂരിൽ രണ്ട് മക്കളും അമ്മൂമ്മയുമടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ, ജീവനൊടുക്കിയതെന്ന് സൂചന