
തിരുവനന്തപുരം: കാടുപിടിച്ചുകിടന്നിരുന്ന തിരുവനന്തപുരം പൊങ്ങുംമൂട് ഗവണ്‍മെന്റ് എല്‍.പി. സ്കൂളിന്റെ പരിസരം പൂക്കളും പച്ചക്കറികളുംകൊണ്ട് നിറഞ്ഞു.'പൂക്കളും കൂട്ടുകാരും' എന്ന ഫേസ് ബുക്ക് ഗ്രൂപ്പാണ് ഇതിന് പിന്നില്‍. ഫേസ്ബുക്ക്, വാട്സ് ആപ്പ് കൂട്ടായ്മകളും അവരുടെ കൂടിച്ചേരലുകളുമൊക്കെ ഇന്ന് പതിവാണ്. പലതും സൗഹൃദസംഭാഷണങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ക്ക് അതിനുമപ്പുറം ചെയ്യാനാകുമെന്ന് തെളിയിക്കുകയാണ്'പൂക്കളും കൂട്ടുകാരും' എന്ന ഫേസ് ബുക്ക് ഗ്രൂപ്പ്.
കാടുപിടിച്ച് കിടന്നിരുന്ന സ്കൂളിന്റെ പരിസരം ഈ കാണുന്നപോലെ പൂക്കളും ജൈവപച്ചക്കറികളും കൊണ്ട് സമ്പന്നമാക്കുക കൂടിയായിരുന്നു. 40 സെന്റ് സ്ഥലത്താണ് ജൈവപച്ചക്കറി കൃഷി ചെയ്തതും ചെടികള്‍ നട്ടതും. പയറും പാവലും തക്കാളിയും വെണ്ടയും ചേനയും ചേമ്പും വാഴയുമെല്ലാമുണ്ട്. സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഇനി ഇവയുമുണ്ടാകും.
ഒപ്പം കറ്റാര്‍ വാഴയും പിത്തലിയും വിവിധതരം തുളസിയുമെല്ലാം ഉള്‍പ്പെട്ട ഔഷധ സസ്യതോട്ടവുമുണ്ട്. ജൈവപച്ചക്കറിത്തോട്ടവും പൂന്തോട്ടവും കാണാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനുമെത്തി. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ആശയത്തിന്‍റെ സൃഷ്ടാവും, പൂക്കളും കൂട്ടുകാരും ഗ്രൂപ്പിലെ അംഗവുമായ പന്തളം കൃഷി ഓഫീസര്‍ ഹരികുമാര്‍ മാവേലിക്കരയെ കൂട്ടായ്മയില്‍ അഭിനന്ദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam