ചെങ്ങന്നൂരില്‍ എന്‍ഡിഎയ്ക്കെതിരെ നിര്‍ത്തേണ്ടത് സംയുക്ത സ്ഥാനാര്‍ത്ഥിയെ: പി കെ കൃഷ്ണദാസ്

Web Desk |  
Published : Mar 16, 2018, 02:06 PM ISTUpdated : Jun 08, 2018, 05:44 PM IST
ചെങ്ങന്നൂരില്‍ എന്‍ഡിഎയ്ക്കെതിരെ നിര്‍ത്തേണ്ടത് സംയുക്ത സ്ഥാനാര്‍ത്ഥിയെ: പി കെ കൃഷ്ണദാസ്

Synopsis

സോണിയാഗാന്ധി വിളിച്ച യോഗത്തിൽ സിപിഎം നേതാക്കൾ പങ്കെടുത്തിരുന്നു

ആലപ്പുഴ: ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ എൻഡിഎയ്ക്കെതിരെ നിര്‍ത്തേണ്ടത് സംയുക്ത സ്ഥാനാർത്ഥിയെയാണെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. ദേശീയ തലത്തില്‍ എന്‍ഡിഎയ്ക്കെതിരെ അണിനിരക്കാന്‍ സോണിയാഗാന്ധി വിളിച്ച യോഗത്തിൽ സിപിഎം നേതാക്കൾ പങ്കെടുത്തിരുന്നു. ഇത് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പ്രാദേശിക തലത്തിലും എന്‍ഡിഎയ്ക്കെതിരെ ഇടത് വലത് മുന്നണികള്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെയയാണ് നിര്‍ത്തേണ്ടതെന്ന് പികെ കൃഷ്ണദാസ് പറഞ്ഞത്. 

ചെങ്ങന്നൂരിൽ പി.എസ്. ശ്രീധരൻ പിള്ളയെയാണ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ഡി. വിജയകുമാറും എല്‍ഡിഎഫിനായി സജി ചെറിയാനുമാണ് മത്സര രംഗത്തുള്ളത്. സിറ്റിംഗ് എംഎല്‍എ രാമചന്ദ്ര നായരുടെ അകാലമരണത്തോടെയാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

മൂന്ന് മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കേരളം വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്.  2016-ല്‍ ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമാണ് ചെങ്ങന്നൂര്‍. അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ വിജയകുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ഹൈന്ദവ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.  സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ മുന്‍നിര്‍ത്തിയാണ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ ഇടത് മുന്നണി ശ്രമം. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'
ചങ്കിടിപ്പോടെ തലസ്ഥാനം; തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേരിന് മുൻ‌തൂക്കം, അന്തിമ പ്രഖ്യാപനം ഇന്ന്