പാകിസ്ഥാനില്‍ നൂറോളം ഭീകരരെ സൈന്യം വധിച്ചു

Web Desk |  
Published : Feb 18, 2017, 01:09 AM ISTUpdated : Oct 04, 2018, 11:16 PM IST
പാകിസ്ഥാനില്‍ നൂറോളം ഭീകരരെ സൈന്യം വധിച്ചു

Synopsis

സെഹ്വാന്‍ പ്രവിശ്യയിലെ സൂഫി ദര്‍ഖയില്‍ വ്യാഴാഴ്ച ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 80 പേരാണ് മരിച്ചത്. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതിനെത്തുടര്‍ന്നുണ്ടായ സൈനിക നടപടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിട്ടുണ്ട്. സിന്ധ് പ്രവിശ്യയില്‍ വച്ച് 18 ഭീകരരെയും രാജ്യത്തിന്റെ ഉത്തരമേഖലയില്‍ 13 പേരെയും വധിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പ്രതികരിച്ചു. ഭീകരാക്രമണത്തിന് ശേഷം സൈനിക നടപടി സാധാരണമാണെങ്കിലും ഇതാദ്യമായാണ് 100 ലധികം ഭീകരരെ കൊന്നതായി പാക് ഭരണകൂടം അവകാശപ്പെടുന്നത്. സംഭവത്തെത്തുടര്‍ന്ന് പാക് അഫ്ഗാന്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ഭീകരരെ അഫ്ഗാനിസ്ഥാന്‍ സംരക്ഷിക്കുന്നുവെന്നാണ് പാകിസ്താന്റെ പരാതി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ്
ഹോർമുസ് തുറക്കണം; യുഎന്നിൽ പ്രമേയവുമായി ബഹ്റൈൻ, അന്താരാഷ്ട്ര നിയമപിന്തുണ വേണമെന്ന് ആവശ്യം