പാലക്കാട് നഗരസഭ; ബിജെപിയെ ഇറക്കാന്‍ സിപിഎം - കോണ്‍ഗ്രസ് കൂട്ടുകെട്ട്

web desk |  
Published : Apr 29, 2018, 06:53 AM ISTUpdated : Jun 08, 2018, 05:46 PM IST
പാലക്കാട് നഗരസഭ; ബിജെപിയെ ഇറക്കാന്‍ സിപിഎം - കോണ്‍ഗ്രസ് കൂട്ടുകെട്ട്

Synopsis

സംസ്ഥാനത്തെ ബിജെപിയുടെ ഏക നഗരസഭ ഭരണമാണ് സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ നഷ്ടപ്പെടാനൊരുങ്ങുന്നത്.

പാലക്കാട്:  നഗരസഭയില്‍ ബിജെപിയെ താഴെയിറക്കാനുള്ള നീക്കങ്ങളുമായി യുഡിഎഫും സിപിഎമ്മും മുന്നോട്ടുപോകും. സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്ക് പിന്നാലെ, നഗരസഭാധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെയും അവിശ്വാസം കൊണ്ടുവരും. കോണ്‍ഗ്രസ് - സിപിഎം നീക്കുപോക്കിനെ രാഷ്ട്രീയമായി 
നേരിടാനാണ് ബിജെപിയുടെ തീരുമാനം. 

സംസ്ഥാനത്തെ ബിജെപിയുടെ ഏക നഗരസഭ ഭരണമാണ് സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ നഷ്ടപ്പെടാനൊരുങ്ങുന്നത്. ഇതിന്റെ ആദ്യ പടിയായി അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ സിപിഎം യുഡിഎഫനെ പിന്‍തുണച്ചതോടെ ക്ഷേമകാര്യ സ്ഥിരം സമിതി ബിജെപിക്ക് നഷ്ടമായി. രണ്ട് സ്റ്റാന്റിങ്ങ് കമ്മിറ്റികളിലേക്കുള്ള അവിശ്വാസ പ്രമേയ ചര്‍ച്ച അടുത്തയാഴ്ച നടക്കും. 

അദ്ധ്യക്ഷനും ഉപാധ്യക്ഷനുമെതിരായ അവിശ്വാസ പ്രമേയം കൂടി ഒരു മാസത്തിനകം അവതരിപ്പിക്കുന്നതോടെ നഗരസഭാ ഭരണം ബിജെപിക്ക് നഷ്ടമാകുമെന്നാണ് യുഡിഎഫ് കണക്കു കൂട്ടുന്നത്. എങ്ങനെ ഭരണം മുന്നോട്ടു പോകുമെന്ന് ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നാണ് സിപിഎമ്മിന്റെയും നിലപാട്. 

52 അംഗ നഗരസഭയില്‍ 24 ആംഗങ്ങളാണ് ബിജെപിക്കുള്ളത്. സിപിഎമ്മും യുഡിഎഫ് അംഗങ്ങളും ചേര്‍ന്നാല്‍ 27. ഇരുപാര്‍ട്ടികളും ചേര്‍ന്നാല്‍ ഭരണം നഷ്ടമാകുമെന്ന് ബിജെപി പരസ്യമായിത്തന്നെ സമ്മതിക്കുന്നതും ഇതുകൊണ്ട് തന്നെ. ഈ നീക്കുപോക്കിനെ രാഷ്ട്രീയമായി നേരിടാനാണ് ബിജെപി ഒരുങ്ങുന്നത്. ഇരുപാര്‍ട്ടികളും കൈകോര്‍ക്കുന്നത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി രാഷ്ട്രീയ ആയുധമാക്കുമ്പോള്‍, ഇതിനെ സിപിഎമ്മും കോണ്‍ഗ്രസും എങ്ങനെ നേരിടുമെന്നാണ് ഇനി കണ്ടറിയാനുള്ളത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്