ലോകകപ്പിന് ശേഷം ബ്രസീലിന്‍റെ സൂപ്പര്‍ താരം പുതിയ ക്ലബ്ബിലേക്കോ?

Web Desk |  
Published : Jul 06, 2018, 06:22 PM ISTUpdated : Oct 02, 2018, 06:49 AM IST
ലോകകപ്പിന് ശേഷം ബ്രസീലിന്‍റെ സൂപ്പര്‍ താരം പുതിയ ക്ലബ്ബിലേക്കോ?

Synopsis

ലോകകപ്പ് അവസാനിക്കും മുമ്പ് ട്രാന്‍സ്ഫര്‍ കാര്യത്തില്‍ തീരുമാനമുണ്ടാകും

മോസ്കോ: ലോകകപ്പിന്‍റെ ആരവങ്ങള്‍ക്ക് ശേഷം ക്ലബ് യുദ്ധങ്ങള്‍ക്ക് വീണ്ടും തുടക്കമാകുമ്പോള്‍ പല താരങ്ങളും മറ്റു ടീമുകളിലേക്ക് കുടിയേറുന്നത് സ്ഥിരമാണ്. കഴിഞ്ഞ ലോകകപ്പിന് ശേഷം ജെയിംസ് റോഡിഗ്രസ് റയലില്‍ എത്തിയത് തന്നെ ഉദാഹരണം. റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടറിന്‍റെ ആവേശത്തിലേക്ക് കടക്കുമ്പോള്‍ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, എംബാപെ എന്നീ പേരുകളാണ്.

പക്ഷേ, നിര്‍ണായക ക്വാര്‍ട്ടര്‍ ഫെെനലിന് ബ്രസീലില്‍ ഇന്ന് ഇറങ്ങുമ്പോള്‍ അവരുടെ സൂപ്പര്‍ താരം ക്ലബ് മാറുന്നതിന്‍റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മഞ്ഞപ്പടയുടെയും ബാഴ്സലോണയുടെയും മിഡ്ഫീല്‍ഡിലെ മിന്നും താരമായ പൗളീഞ്ഞോയുടെ കൂടുമാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. സ്പെയിനില്‍ നിന്ന് ചെെനീസ് സൂപ്പര്‍ ലീഗിലേക്കാണ് പൗളീഞ്ഞോ പോകാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന.

ബാഴ്സലോണയ്ക്കും ഇക്കര്യത്തില്‍ സമ്മതാണെന്നാണ് വിവരം. 50 മില്ല്യണ്‍ യൂറോയുടെ വലിയ ഓഫറാണ് പൗളീഞ്ഞോയ്ക്ക് ഏഷ്യയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ടീമിന് കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കുമെന്നതാണ് പൗളീഞ്ഞോയുടെ ട്രാന്‍സ്ഫറിനെ അനുകൂലിക്കാന്‍ സ്പാനിഷ് ടീമിനെ നിര്‍ബന്ധിക്കുന്നത്.

പൗളീഞ്ഞോയുടെ ഏജന്‍റ് കഴിഞ്ഞ ദിവസങ്ങളില്‍ ബാഴ്സലോണയില്‍ ഉണ്ടായിരുന്നു. പൗളീഞ്ഞോ പോയാലും ലഭിക്കുന്ന തുകയിലൂടെ മിഡ്ഫീല്‍ഡില്‍ മികച്ച താരത്തെ എത്തിക്കാന്‍ ബാഴ്സയ്ക്ക് സാധിക്കും. ഈ മാസം 11ന് ചെെനീസ് ലീഗിന്‍റെ ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കും അതിന് മുമ്പ് താരത്തിന്‍റെ ട്രാന്‍സ്ഫര്‍ കാര്യത്തില്‍ തീരുമാനമുണ്ടാകും. നേരത്തെയും ചെെനീസ് ലീഗില്‍ നിന്നാണ് പൗളീഞ്ഞോ ബാഴ്സലോണയിലേക്കെത്തിയത്. ലോകകപ്പില്‍ പൗളീഞ്ഞോ ഒരു ഗോള്‍ സ്വന്തമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും
എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്ന് വിവി രാജേഷ്; 'ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ'