സ്വാശ്രയപ്രശ്‍നം: കരിങ്കൊടി സമരക്കാരെ വാടകയ്‍ക്ക് എടുത്തതാണെന്ന് മുഖ്യമന്ത്രി

Published : Sep 27, 2016, 07:29 AM ISTUpdated : Oct 05, 2018, 12:30 AM IST
സ്വാശ്രയപ്രശ്‍നം: കരിങ്കൊടി സമരക്കാരെ വാടകയ്‍ക്ക് എടുത്തതാണെന്ന് മുഖ്യമന്ത്രി

Synopsis

കരിങ്കൊടി സമരക്കാര്‍ വാടകയ്ക്കു എടുത്തവരെന്ന് മുഖ്യമന്ത്രി. സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭക്കകത്തും പുറത്തുമുള്ള പ്രതിപക്ഷ പ്രതിഷേധത്തെ കടുത്ത പരിസാഹത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടത്. മാധ്യമങ്ങള്‍ക്ക് വേണ്ടി വാടകക്കെടുത്തവരാണ് തനിക്കെതിരെ കരിങ്കൊടി കാണിച്ചതെന്ന് പിണറായി വിജയന്‍ ആക്ഷേപിച്ചപ്പോള്‍ മുഖ്യമന്ത്രി തെരുവില്‍ പ്രസംഗിക്കും പോലെ സഭയില്‍ സംസാരിക്കരുതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. സഭയുടെ അന്തസ്സിന് നിരക്കാത്ത പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രഖ്യാപനം.

സഭ കണ്ടത് മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം. കരങ്കൊടി സമരക്കാര്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി വാടകയ്‍ക്കെടുത്തവരെന്ന് ആക്ഷേപിച്ച്  മുഖ്യമന്ത്രി.

മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തിലെത്തി. മഷിക്കുപ്പി എടുത്ത് ഷര്‍ട്ടില്‍ പുരട്ടി അക്രമമാരോപിക്കുന്നത്  ലജ്ജാകരമെന്ന് പിണറായി വിജയന്‍ . സ്വയം പരിഹാസ്യരായവര്‍ സഭയ്‌ക്കകത്ത് വീണ്ടും പരിഹാസ്യരാകരുത്. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധ ബാനര്‍ പോലും മാധ്യമ ക്യാമറകള്‍ക്ക് വേണ്ടിയാണ്യ. ഇതാണോ സമരരീതിയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

മഹാന്‍മാര്‍ ഇരുന്ന കസേരയാണെന്ന് മുഖ്യമന്ത്രി മറക്കരുതെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. തെരുവ് പ്രസംഗത്തിന്‍റെ ഭാഷ സഭയില്‍ ചേരില്ല. പരാമര്‍ശം പിന്‍വലിക്കും വരെ സഭാനടപടികളുമായി സഹകരണമില്ലെന്ന് പ്രഖ്യാപനം.

എന്തുപ്രസംഗിക്കണമെന്ന് നിഷ്കര്‍ഷിക്കാന്‍ വ്യവസ്ഥയില്ലെന്നായിരുന്നു സ്‌പീക്കറുടെ നിലപാട്. ബഹളത്തില്‍ മുങ്ങി സഭ പിരിഞ്ഞു. പിണറായി ഫാന്‍സ് അസോസിയേഷനില്‍ സ്‌പീക്കര്‍ അംഗമായെന്നാരോപിച്ച് പ്രതിപക്ഷം സഭവിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഉരുളലല്ല വേണ്ടത്, കെസിയും ചെന്നിത്തലയും സതീശനും ആർജവമുണ്ടെങ്കിൽ ഈ ചോദ്യങ്ങൾക്ക് മറുപടി പറയണം: ശിവന്‍കുട്ടി
തീർഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ശബരിമലയിൽ റെക്കോർഡ് വരുമാനം കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി, ആകെ ലഭിച്ചത് 332.7 കോടി