
ഈ മാസം ഒന്നിനാണ് വാളകം എന്‍എസ്എസ് കരയോഗ മന്ദിരത്തിനു മുന്നില്‍ സമീപവാസിയായ ജോണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കണ്ട മുറിവുകള്‍ കൊലപാതകമാണെന്ന സംശയം നേരത്തേ തന്നെ പൊലീസിന് ഉണ്ടാക്കിയിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ ജോണി പൊള്ളലേറ്റാണ് മരിച്ചതെന്നായിരുന്നു കണ്ടെത്തിയത്. അതേസമയം ജോണിയുടെ മരണം കൊലപാതകം തന്നെയാണെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതിയായ പ്രസാദിനെ പൊലീസ് പിടികൂടിയത്. മദ്യ വില്‍പ്പന നടത്തിയതിലൂടെ ലഭിച്ച പണം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രസാദ് തള്ളിയിതിനെ തുടര്‍ന്ന് തലയടിച്ച് ജോണി തറയില്‍ വീണു. ടൈല്‍സില്‍ തലയിടിച്ച് ബോധം പോയ ജോണിയെ മരിച്ചെന്നു കരുതി മദ്യം ഒഴിച്ചു തന്നെ കത്തിച്ചുവെന്നാണ് പൊലീസിനോട് പ്രസാദ് സമ്മതിച്ചിട്ടുള്ളത്.
പ്രതിയായ പ്രസാദ്, ജോണിക്കൊപ്പം തന്നെയായിരുന്നു താമസം. മുന്‍പ് അബ്കാരി കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലില്‍ വെച്ചാണ് വാളകം സ്വദേശി ജോണിയും മൈലാടുംപാറ സ്വദേശി പ്രസാദും പരിചയപ്പെട്ടത്. ഇയാള്‍ അടൂരില്‍ പൊലീസുകാരെ ആക്രമിച്ച കേസിലും പത്തനംതിട്ട ഉഷ കൊലക്കേസിലും പ്രതിയാണ്. പൊലീസിനെ ആക്രമിച്ച് രക്ഷപെട്ട പ്രസാദ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ജോണിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam