
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സണ്ണി, പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ബിഞ്ചു തോമസ് എന്നിവരാണ് തൊടുപുഴ കരിങ്കുന്നം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞയാഴ്ച കരിങ്കുന്നത്തിന് സമീപത്തുനിന്ന് ഒരു പിക്കപ്പ് വാന്‍ മോഷണം പോയിരുന്നു. വാഹനമോഷണക്കേസുകളില്‍ പ്രതികളായവരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. 16ലേറെ കേസുകളില്‍ പ്രതിയായ സണ്ണി തൊടുപുഴ ഉണ്ടപ്ലാവിന് സമീപം ഒരു വീട്ടില്‍ പതിവായി എത്താറുള്ളതായി പൊലീസിന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
കരിങ്കുന്നത്തേതുള്‍പ്പെടെ ഒരാഴ്ചക്കുള്ളില്‍ തൊടുപുഴയുടെ സമീപ പ്രദേശങ്ങളില്‍നിന്ന് മൂന്ന് പിക്കപ്പ് വാനുകള്‍ മോഷ്‌ടിച്ചതായി ഇയാള്‍ സമ്മതിച്ചു. മോഷണത്തിന് ബിഞ്ചുവും ഒപ്പമുണ്ടായിരുന്നെന്ന് സണ്ണി സൂചന നല്‍കിയതോടെ ബിഞ്ചുവിനേയും അറസ്റ്റ് ചെയ്തു. ഉടുമ്പന്നൂര്‍ സ്വദേശിയായ ഷെഫീഖ് എന്നയാള്‍ കൂടി കേസില്‍ പിടിയിലാകാനുണ്ട്. പീരുമേട് ജയിലില്‍ കഴിയവെയാണ് സണ്ണിയും ബിഞ്ചുവും തമ്മില്‍ സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് നിരവധി വാഹനമോഷണങ്ങള്‍ ഇരുവരും ചേര്‍ന്ന് നടത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam