ദമ്പതികളുടെ മരണമൊഴിയില്‍ കുഴങ്ങി പൊലീസ്

Published : Apr 24, 2017, 07:00 PM ISTUpdated : Oct 04, 2018, 11:50 PM IST
ദമ്പതികളുടെ മരണമൊഴിയില്‍ കുഴങ്ങി പൊലീസ്

Synopsis

ദമ്പതികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്.  ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് പോലീസ് പ്രധാനമായും പരിഗണിക്കുന്നത്.  പണം കിട്ടിയില്ലെങ്കില്‍ താന്‍ മരിക്കുമെന്ന് വേണു സുഹൃത്തിനെ വിളിച്ചറിയ കാള്‍ റെക്കോര്‍ഡിംഗ് പോലീസിന് കിട്ടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഇടുക്കി കീരിത്തോട് സ്വദേശികളായ ദമ്പതികളെ അമ്പലപ്പുഴയിലെ ചിട്ടി നടത്തിപ്പുകാരന്റെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടത്. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരും രണ്ട് മണിക്കൂറിനുള്ളില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. ചിട്ടി നടത്തിപ്പുകാരന്‍ സുരേഷ് പെട്രോളൊഴിച്ച് തീ കൊളുത്തിയെന്നാണ് ഇരുവരും നല്‍കിയ മരണമൊഴി. എന്നാല്‍ ഇത് തെളിയിക്കാന്‍ ഇതുവരെ പോലീസിനായില്ല. 

പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ്. പെട്രോളൊഴിച്ച് കത്തിച്ചതാണെങ്കില്‍ രണ്ടുപേരും പ്രതിരോധിക്കാനോ രക്ഷപ്പെടാനോ ഉള്ള ശ്രമം നടത്തണം. എന്നാല്‍ അതുണ്ടായില്ല. വേദന അസഹ്യമായതിന് ശേഷമാണ് ദമ്പതികള്‍ ഇരുന്ന സ്ഥലത്ത് നിന്ന് എഴുന്നേല്‍ക്കുന്നത്. ഇരുവരുടെയും പിന്‍ഭാഗം മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് പൊള്ളിയത് കുറവാണ്.  

രണ്ടുപേരും ഇരുന്ന് ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചതാകാമെന്ന നിഗമനത്തിലേക്കാണ് ഇതുവഴി പോലീസ് എത്തുന്നത്. ഇരുവര്‍ക്കും പൊള്ളലേല്‍ക്കുന്നതിന്  മുമ്പായി വേണു നാട്ടിലെ സൃഹൃത്തിനെ ഫോണില്‍ വിളിച്ചിരുന്നു. താന്‍ പറയാന്‍ പോകുന്ന കാര്യം റെക്കോര്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ചിട്ടിയില്‍ നിക്ഷേപിച്ച പണം കിട്ടിയില്ലെങ്കില്‍ തീകൊളുത്തി മരിക്കുമെന്ന ശബ്ദ സന്ദേശം പൊലീസിന് കിട്ടിയിട്ടുണ്ട്. സംഭവസമയത്ത് താന്‍ ഉണ്ടായിരുന്നില്ലെന്നാണ്  കസ്റ്റഡിയിലുള്ള ചിട്ടിക്കമ്പനി ഉടമ സുരേഷ് ആവര്‍ത്തിച്ച് പറയുന്നത്. 

സംഭവം നടക്കുമ്പോള്‍ സുരേഷ് വീട്ടിലുണ്ടായിരുന്നുവെന്ന് നാട്ടുകാരും സ്ഥിരീകരിക്കുന്നില്ല. സുരേഷിന്റെ മകനാണ് സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. പെട്രോള്‍ നിറച്ച കന്നാസ്, തീകത്തിക്കാനുപയോഗിച്ച ലൈറ്റര്‍ എന്നിവയില്‍ നിന്ന് വിരലടയാളങ്ങള്‍ ലഭിച്ചില്ലെന്നത് പോലീസിനെ കുഴക്കുന്നുണ്ട്. ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പോലീസ് ഏതാണ്ട് എത്തിയെങ്കിലും  ദമ്പതികളുടെ മരണമൊഴി പൊലീസിനെ വല്ലാതെ കുഴപ്പിക്കുകയാണ്. ഏതായാലും കസ്റ്റഡിയിലുളള ചിട്ടിക്കമ്പനിയുടമയുടെ അറസ്റ്റ് ഉടനുണ്ടാവില്ലെന്നാണ് സൂചന..


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര