ഷുഹൈബ് കൊലപാതകം: ആകാശിനെ രക്ഷിക്കാന്‍ പൊലീസിന്റെ ശ്രമം

Published : Feb 22, 2018, 08:25 AM ISTUpdated : Oct 05, 2018, 12:10 AM IST
ഷുഹൈബ് കൊലപാതകം: ആകാശിനെ രക്ഷിക്കാന്‍ പൊലീസിന്റെ ശ്രമം

Synopsis

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തിനു ശേഷം, പ്രതികളെ തേടി  പൊലീസ് നടത്തിയ തിരച്ചിലിൽ ഗുരുതരമായ പാളിച്ചയുണ്ടായതായി സൂചന. പ്രതികളുടെ ഒളിയിടത്തെപ്പറ്റി കൃത്യമായ സൂചന ലഭിച്ച ശേഷമാണു കഴിഞ്ഞ 17നു മുടക്കോഴി മലയിലെ പരിശോധന ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം ആസൂത്രണം ചെയ്തത്.  എന്നാല്‍ പരിശോധന ആരംഭിക്കുന്നതിന് മുമ്പ് ആകാശിനെ തിരിച്ചറിയാനായി പൊലീസുകാര്‍ക്ക് നല്‍കിയ ഫോട്ടോ പൊലീസുകാര്‍ തന്നെ ചോര്‍ത്തിയതായാണ് സൂചന.

ആരാണു ചോർത്തിയതെന്നു വ്യക്തമായിട്ടില്ലെങ്കിലും സംഭവം പൊലീസ് കാര്യമായിത്തന്നെ അന്വേഷിക്കുന്നുണ്ട്. മണിക്കൂറുകളോളം തിരഞ്ഞിട്ടും പൊലീസ് സംഘത്തിന് ആരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ എസ്പി കടുത്ത അതൃപ്തി സേനാംഗങ്ങളെ അറിയിക്കുകയും ചെയ്തു. ഇതിനു ശേഷമാണ്, അന്വേഷണ വിവരം ചോരുന്നതിനെപ്പറ്റി എസ്പി ഡിജിപിയോടു പരാതി അറിയിച്ചത്. രേഖാമൂലമല്ല, ഫോണിൽ അറിയിച്ചതായാണു വിവരം. ആരുടെയും പേരെടുത്തു പറയാതെയായിരുന്നു പരാതി.

എസ്പി പരാതി പറഞ്ഞ കാര്യം ഡിജിപി ശരിവച്ചുവെങ്കിലും എസ്പി നിഷേധിച്ചിട്ടുണ്ട്. തുടർന്നാണ് റേഞ്ച് ഐജി മഹിപാൽ യാദവിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ പുനസംഘടിപ്പിച്ചത്. കൊലപാതകം നടന്ന രാത്രിയിൽ വാഹനം കണ്ടെത്താൻ വൈകിയതും കൊലപാതക വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാൻ വൈകിയതും മട്ടന്നൂർ പൊലീസിനു സംഭവിച്ച വീഴ്ചയാണ്.
 

PREV
click me!

Recommended Stories

കൊച്ചിയിൽ ക്രൂര കൊലപാതകം; കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി; ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ്
'എനിക്കെതിരെ എല്ലാം തുടങ്ങിയത് മഞ്ജുവിന്റെ ആ പ്രസ്താവനയിൽ നിന്ന്'; ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥയും സംഘവും ​ഗൂഢാലോചന നടത്തിയെന്ന് ദിലീപ്