
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കാവ്യാമാധവനെ പോലീസ് ചോദ്യം ചെയ്തു. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ ദിലീപിന്‍റെ ആലുവ പരവൂർ കവലയിലെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ. നടിയുടെ ദൃശ്യം പകർത്തിയ മെമ്മറികാർഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെത്തി കൈമാറിയെന്നായിരുന്നു സുനിലിന്‍റെ മൊഴി
ആലുവ പരവൂർ കവലയിൽ ദിലീപിന്‍റെ തറവാട് വീട്ടിലായിരുന്നു എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ. ഉച്ചയോടെ എത്തിയ സംഘം അഞ്ച് മണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്തു. . സംഭവത്തിന് ശേഷം നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് താൻ കാവ്യ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തി കൈമാറിയെന്നായിരുന്നു സുനിൽ കുമാർ പോലീസിന് നൽകിയ മൊഴി.
എന്നാൽ സുനിലിനെ സംഭവത്തിന് ശേഷം മാധ്യമങ്ങളിലൂടെ കണ്ട പരിചയം മാത്രമാണ് തനിക്കുള്ളതെന്നും തന്‍റെ സ്ഥാപനത്തിൽ ഇയാളെത്തിയതായി അറിയില്ലെന്നും കാവ്യ മൊഴി നൽകി. സുനിൽ ലക്ഷ്യയിലെത്തിയതിന്‍റെ ദൃശ്യങ്ങളക്കം കാണിച്ചായിരുന്നു ചോദ്യം ചെയ്യലലില്‍ കാണിച്ചെന്നാണ് അറിയുന്നച്.
ഗൂഡാലോചനയിൽ ജയിലിൽ കഴിയുന്ന കാവ്യയുടെ ഭർത്താവ് ദിലീപിന്‍റെ ആദ്യ വിവാഹ ബന്ധം തകർന്നതിന്‍റെ കാരണങ്ങളും ഇതിൽ ആക്രമിക്കപ്പെട്ട നടിക്ക് ഏതെങ്കിലും പങ്കുണ്ടായിരുന്നോ എന്ന കാര്യവും പോലീസ് ചോദിച്ചു. താനും ദിലീപുമായുള്ള ബന്ധം നടിക്ക് അറിയിമായിരുന്നുവെന്നും ഇതിന്‍റെ പേരിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നടി സമ്മതിച്ചതായും അറിയുന്നു. നേരത്തെ ഇത്തരം ബന്ധം നിഷേധിക്കുകയായിരുന്നു ദിലീപ് ചെയ്തിരുന്നത്. അതിനാല്‍ തന്നെ ദിലീപിനെ സംബന്ധിച്ച് ഈ മൊഴി നിര്‍ണ്ണായകമാണ്.
അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ വൈകിട്ടോടെയാണ് അവസാനിച്ചത്. പിന്നാട് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ യോഗം ചേന്ന് മൊഴി വിശദമായി പരിശോധിച്ചു. ആവശ്യമെങ്കിൽ കാവ്യാമാധവനെയും അമ്മയെയും വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് വ്യകതമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam