കൊല്ലത്ത് ദലിത് കുടുംബത്തെ പൊലീസുകാര്‍ വീട്ടില്‍ കയറി തല്ലി; കുറ്റം സമ്മതിച്ച് എസ്.ഐ

Published : Feb 15, 2017, 09:36 AM ISTUpdated : Oct 05, 2018, 12:09 AM IST
കൊല്ലത്ത് ദലിത് കുടുംബത്തെ പൊലീസുകാര്‍ വീട്ടില്‍ കയറി തല്ലി; കുറ്റം സമ്മതിച്ച് എസ്.ഐ

Synopsis

ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലിനാണ് സംഭവം. തട്ടാറുകോണം സ്വദേശി സജീവിന്‍റെ സഹോദരി ഭര്‍ത്താവ് ശിവനെ അന്വേഷിച്ചാണ് കിളികൊല്ലൂര്‍ സ്റ്റേഷനിലെ പൊലീസുകാരായ സരസനും ഷിഹാബുദ്ദീനും വീട്ടിലെത്തുന്നത്. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ഒരു കേസിനെക്കുറിച്ച് ചോദിക്കാനായിരുന്നു ഇത്. ശിവൻ തങ്ങളുടെ വീട്ടിലല്ല താമസിക്കുന്നതെന്ന് സജീവ് പറഞ്ഞെങ്കിലും പൊലീസുകാര്‍ പോയില്ല. വീടിന്‍റെ കതക് തള്ളിമറിച്ചിട്ട പൊലിസുകാര്‍ സജീവിനെ പിടിച്ച് തള്ളി. തറയിലിട്ട് ചവിട്ടിയെന്നും ഇയാള്‍ പറയുന്നു. തടയാനെത്തിയ ഭാര്യ രജനിക്കും മര്‍ദ്ദനമേറ്റു. സജീവിന്‍റെ കൈയ്ക്ക് പൊട്ടലുണ്ട്.

ജാതി വിളിച്ച് ആക്ഷേപിച്ച പൊലീസുകാര്‍, ഇനിയും രാത്രി വീട്ടിലെത്തുമെന്ന് ഭീഷണിമുഴക്കിയതായും ഇവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് കിളികൊല്ലൂര്‍ എസ്.ഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇങ്ങനെയൊരു സംഭവം നടന്നതായി അദ്ദേഹം സമ്മതിച്ചു. കൂടാതെ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ അന്വേഷണം നടക്കുന്നതായും അറിയിച്ചു. മൂന്ന് മാസം മുമ്പാണ് കൊല്ലം അഞ്ചാലുംമൂട് സ്റ്റേഷനില്‍ ദലിത് യുവാക്കളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാടും പൂഞ്ഞാറും, വോട്ടെടുപ്പ് ദിനം അപ്രതീക്ഷിത തിരിച്ചടിയുടെ അങ്കലാപ്പിൽ ബിജെപി; സജീവ ചർച്ചയാക്കി എൽഡിഎഫും യുഡിഎഫും
അതിവേഗത്തിൽ കാര്യങ്ങൾ നീക്കി കേന്ദ്രം, നിർണായക ബില്ലിന് മന്ത്രിസഭാ അംഗീകാരം; 2029ലെ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം 816 ആയി ഉയർത്തും