നിര്‍ബന്ധമോ പ്രേരണയോ ഇല്ലാത്ത  വേശ്യാവൃത്തി കുറ്റകരമല്ലെന്ന് കോടതി

Published : May 06, 2017, 11:02 AM ISTUpdated : Oct 04, 2018, 07:45 PM IST
നിര്‍ബന്ധമോ പ്രേരണയോ ഇല്ലാത്ത  വേശ്യാവൃത്തി കുറ്റകരമല്ലെന്ന് കോടതി

Synopsis

ശാരീരിക, ലൈംഗിക ചൂഷണത്തെക്കുറിച്ചും ലൈംഗിക അടിമത്തത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 370ാം വകുപ്പിലെ വ്യവസ്ഥകള്‍ വ്യാഖ്യാനിക്കുമ്പോഴാണ് ജസ്റ്റിസ് ജെ.ബി പര്‍ദിവാല ഇങ്ങനെ അഭിപ്രായപ്പെട്ടത്. നിര്‍ഭയ കൂട്ടബലാത്സംഗ കേസിനു ശേഷം ഈ വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയിരുന്നു. ഇതിനുശേഷം വേശ്യാവൃത്തിയില്‍ ഉപഭോക്താക്കളായി എത്തുന്നവരെപ്പോലും കുറ്റക്കാരായി കണക്കാക്കാമെന്ന് വന്നിരുന്നു. 

സൂറത്തില്‍ ഒരു വേശ്യാലയത്തില്‍നിന്ന് മറ്റ് അഞ്ചുപേര്‍ക്കൊപ്പം അറസ്റ്റിലായ വിനോദ് പട്ടേല്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സദാചാര വിരുദ്ധ പ്രവൃത്തി തടയാനുള്ള നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 370 നിയമവുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. 

ലൈംഗിക തൊഴിലാളികള്‍ക്കോ ഇരകള്‍ക്കോ ഒപ്പമല്ല, സ്വന്തം ഊഴം കാത്തിരിക്കുമ്പോഴാണ് അറസ്റ്റിലായതെന്ന് ചൂണ്ടിക്കാട്ടിയാണ് വിനോദ് പട്ടേല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇരകളുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി അവരെ ഉപയോഗിച്ച കുറ്റവാളി എന്ന നിലയിലാണ് തനിക്കെതിരെ കേസ് എടുത്തത് എന്നും ഹര്‍ജിയില്‍ പറയുന്നു. 

ഹര്‍ജി പരിഗണിച്ച കോടതി സദാചാര വിരുദ്ധ പ്രവൃത്തി തടയാനുള്ള നിയമം വിനോദിനു മേല്‍ ചുമത്തിയത് ഒഴിവാക്കി. ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന റാക്കറ്റിലെ അംഗമല്ലാത്തതിനാല്‍, വിനോദ് പട്ടേലിനെതിരെ ഈ നിയമം ചുമത്താനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍,  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 370 നിയമം ചുമത്തുന്നത് കോടതി ഒഴിവാക്കിയില്ല. വിനോദ് പട്ടേല്‍ നേരത്തെ പണം കൊടുത്തോയെന്നും ഉപഭോക്താവ് എന്ന നിലയിലേക്ക് മാറിയിരുന്നോ എന്നും അന്വേഷിച്ച് കണ്ടെത്തുന്നത് വരെ ഈ നിയമം റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്