പുറ്റിങ്ങൽ അപകടം: ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ്

Published : Apr 13, 2017, 11:29 PM ISTUpdated : Oct 05, 2018, 03:54 AM IST
പുറ്റിങ്ങൽ അപകടം: ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ്

Synopsis

പുറ്റിങ്ങല്‍ അപകടത്തില്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് നിയമോപദേശം. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് മുന്‍ ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് ഡിജിപി നിയമോപദേശം തേടിയത്.

പുറ്റിങ്ങല്‍ കേസില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ നിയമപദേശം സ്വീകരിച്ച് തീരുമാനമെടുക്കണമെന്നായിരുന്നു നളിനി നെറ്റോയുടെ കത്ത്. പൊലീസുദ്യോഗസ്ഥരെ ഒഴിവാക്കുന്നുവെന്ന മാധ്യമ റിപ്പോ‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ പിഴവുകള്‍ നിരത്തി ഡിജിപിക്ക് മുന്‍ ആഭ്യന്തരസെക്രട്ടറി കത്തുനല്‍കിയത്. ഇതാണ് ഡിജിപി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പാരിപ്പള്ളി രവീന്ദ്രന് കൈമാറിയത്. ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നത് കേസിനെ ദു‍ബലമാക്കുമെന്നും ക്ഷേത്ര ഭാരവാഹിഖള്‍ ഉള്‍പ്പെടെ കേസിലെ പ്രധാന പ്രതികള്‍ക്ക് അത് അനുകൂല ഘടമാകുമെന്നാണ് നിയമോപദേശം. ബോധപൂര്‍വ്വം അട്ടിമറിക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി കാണാനാകില്ല. ക്രിമിനല്‍ കുറ്റം ഉദ്യോഗസ്ഥര്‍ക്കുമേല്‍ നിലനില്‍ക്കില്ലെന്നും ജോലിയില്‍ മേല്‍നോട്ട വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ വകുപ്പ് തല നടപിക്ക് ശുരപാ‍ശ ചെയ്യാമെന്നുമാണ് നിയമോപദേശം. കേസിന്റെ അന്തിമറിപ്പോര്‍ട്ടും നിയമപദേശവും ഇപ്പോള്‍ ഡിജിപി ലോകനാഥ് ബെഹ്റയുടെ പരിഗണയിലാണ്. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഡിജിപിയോടാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 110 പേരുടെ മരണത്തിന് ഇടയാക്കിയ പുറ്റങ്ങല്‍ വെടികെട്ട അപടകം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിട്ടില്ല. ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നതിനെ ചൊല്ലി ഉദ്യോഗസ്ഥതലത്തില്‍ രണ്ടഭിപ്രായമുള്ളതുകൊണ്ടാണ് പുറ്റിങ്ങല്‍ കേസില്‍ കുറ്റപത്രം വൈകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ആ ശ്രമങ്ങൾ വിഫലം; നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു
വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി