തീവ്രവാദ വിരുദ്ധ പ്രവർത്തന കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു

Published : Jul 13, 2017, 12:19 AM ISTUpdated : Oct 05, 2018, 12:04 AM IST
തീവ്രവാദ വിരുദ്ധ പ്രവർത്തന കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു

Synopsis

ദോഹ: തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുള്ള കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ്  ടില്ലേഴ്‌സനും ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹിമാൻ അൽതാനിയുമാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അനുരഞ്ജനശ്രമങ്ങൾക്കായാണ് റെക്സ് ടില്ലേഴ്സൻ ദോഹയിലെത്തിയത്.

ഇന്നലെ ദോഹയിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് ഭീകരസംഘടനകൾക്കുള്ള സാമ്പത്തിക സഹായം തടയുന്നതിനും തീവ്രവാദത്തിനെതിരായ പോരാട്ടം ഊർജിതമാക്കുന്നതിനുമുള്ള കരാറിൽ ഇരു നേതാക്കളും ഒപ്പുവെച്ചത്. ഭീകരതക്കെതിരായ വിവരങ്ങൾ പരസ്പരം കൈമാറുകയും അന്താരാഷ്ട്ര ഭീകരതാ വിരുദ്ധ സ്ഥാപനങ്ങളെ വികസിപ്പിക്കുകയും ചെയ്‌യുന്നതിനുള്ള പരസ്പര ധാരണയാണ് കരാറിൽ പ്രധാനമായും വ്യവസ്ഥ ചെയ്‌യുന്നത്‌. 

എന്നാൽ ഇപ്പോഴുണ്ടാക്കിയ കരാറിന് നിലവിലെ ഗൾഫ് പ്രതിസന്ധിയുമായി ബന്ധമില്ലെന്നും കഴിഞ്ഞ മെയിൽ നടന്ന റിയാദ് ഉച്ചകോടിയുടെ ഭാഗമായാണ് കരാറിൽ ഒപ്പുവെച്ചതെന്നും  ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹിമാൻ അൽതാനി വ്യക്തമാക്കി. ഭീകരസംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന ആരോപണം ചിലർ ഉന്നയിക്കുമ്പോഴും ഭീകരതക്കെതിരെയുള്ള പോരാട്ടത്തെ ലക്ഷ്യമാക്കിയുള്ള ഇത്തരമൊരു കരാറിൽ ഒപ്പുവെക്കുന്ന രാജ്യം ഖത്തറാണെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം അമേരിക്കയും ഖത്തറും തമ്മിലുണ്ടാക്കിയ കരാർ അപര്യാപ്തമാണെന്ന് സൗദി സഖ്യരാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. 

തങ്ങളുടെ ഉപാധികൾ അംഗീകരിക്കുന്നത് വരെ ഖത്തറിനെതിരെയുള്ള ഉപരോധം തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗൾഫ് പ്രതിസന്ധിയിൽ ഖത്തറിന്റെ നിലപാട്  യുക്തിസഹവും കൃത്യതയുള്ളതുമാണെന്ന് താൻ മനസിലാക്കിയതായി നേരത്തെ അമീറുമായി നടത്തിയ കൂടിക്കാഴ്ചയിൽ റെക്സ് ടില്ലേഴ്സൻ അഭിപ്രായപ്പെട്ടിരുന്നു. 

ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അനുരഞ്ജന ചർച്ചകൾക്കായി ദോഹയിലെത്തിയ റെക്സ് റ്റില്ലേഴ്‌സൻ നാല് ഉപരോധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇന്ന് റിയാദിൽ കൂടിക്കാഴ്ച നടത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ശബരിമല സ്വര്‍ണക്കൊള്ള; പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും
സ്വര്‍ണം വിറ്റത് ആര്‍ക്ക്? പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, ഇന്ന് അപേക്ഷ നൽകും