പ്രൈമറി സ്കൂൾ വിദ്യാർത്ഥിനികള്‍ക്ക് അധ്യാപകൻറെ പീഡനം

By Web DeskFirst Published Dec 8, 2017, 10:56 PM IST
Highlights

കാസര്‍കോട്: കാസർഗോട്ട് പ്രൈമറി സ്കൂൾ വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ചു. സ്വകാര്യ സ്കൂളിലെ ഒമ്പത് വിദ്യാർത്ഥിനികളാണ് ലൈംഗിക പീ‍ഡനത്തിന് ഇരായായത്. ഒരുമാസം മുമ്പേ അറിഞ്ഞിട്ടും സ്കൂൾ അധികൃതർ സംഭവം മറച്ച് വച്ചു. കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി തേടി പൊലീസ് കൊടതിയെ സമീപിച്ചു.

സ്വകാര്യ സ്കൂളിലെ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന എട്ടും ഒൻപതും വയസ്സുള്ള പെൺകുട്ടികളാണ് അധ്യാപകന്റെ പീഡനത്തിന് ഇരയായത്. ചൈൽഡ്ലൈൻ പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് കാസർഗോട്ടെ മലയോരമേഖലയിൽ പ്രവർത്തിക്കുന്ന സ്കൂൾ അധ്യാപകൻ ഡൊമിനിക്ക് എ വർക്കിക്കെതിരെ ബേഡകം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഇപ്പോഴും ഒളിവിലാണ്. 

സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ. അധ്യാപകന്റെ മോശം പെരുമാറ്റത്തെകുറിച്ച് വിദ്യാർത്ഥികൾ പ്രധാനഅധ്യാപികയെ അറിയിച്ചിരുന്നു. ഇക്കാര്യം പൊലീസിനെയോ അധികൃതരെ അറിയിക്കാതെ മൂടിവച്ചു. കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾ ചൈൽഡ് ലൈൻ പ്രവർത്തകരെ സംഭവം അറിയിച്ചു. കുട്ടികൾക്ക് നൽകിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്. 

എട്ട് വിദ്യാർത്ഥിനികളാണ് പീഡന വിവരം ആദ്യം വെളിപ്പെടുത്തിയത്. ചൈൽഡ് ലൈൻ അധികൃതർ പൊലീസിന് വിവരം കൈമാറി. പൊലീസ് അന്വേഷണത്തിലാണ് മറ്റൊരുകുട്ടികൂടെ പീഡനത്തിന് ഇരയായെന്ന് വ്യക്തമായത്. അന്വേഷണം തുടങ്ങിയതോടെ അധ്യാപകൻ അവധിയെടുത്ത് മുങ്ങി. സ്കൂളധികൃതർ കുട്ടികളുടെ മൊഴിമാറ്റിക്കാൻ ശ്രമം നടത്തിയെന്നും വ്യക്തമായിട്ടുണ്ട്. ചൈല്‍ഡ് ലൈനിന് എങ്ങനെ മൊഴി നല്‍കണമെന്ന സ്കൂളിലെ ഒരധ്യപിക കുട്ടികൾക്ക് പഠിപ്പിച്ചുനല്‍കി. ഇതോടെയാണ് വിദ്യാര്‍ത്ഥിനികളുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. കുട്ടികളെ സ്വാധീനിക്കാൻ ശ്രമിച്ച അധ്യാപകരേയും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ആദൂർ സിഐക്കാണ് അന്വേഷണ ചുമതല.

tags
click me!