
തിരുവനന്തപുരം: യു ഡി എഫ് സർക്കാരിന്റെ കാലത്തേ ബന്ധു നിയമനം സംബന്ധിച്ചു കൂടുതൽ തെളിവുകൾ ഹാജരാക്കണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി. ഹര്‍ജിക്കാരനായ എ എച്ച് ഹഫീസിനാണ് കോടതി നിർദേശം നൽകിയത്.
അതേസമയം, അനൂപ് ജേക്കബിന്റെ ഭാര്യക്കും സഹോദരിക്കും എതിരെ വിജിലൻസ് അന്വേഷണം നടക്കുന്നതായി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഹർജിയിൽ ആരോപിച്ച മറ്റു 14 നിയമനങ്ങളെ കുറിച്ച് വിജിലൻസ് റിപ്പോർട്ടിൽ യാതൊരു പരാമർശവും ഇല്ല. നവംബര്‍ 28-നു കേസ് വീണ്ടും പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam