
താനോ ഭര്‍ത്താവോ വീട്ടിലുള്ളപ്പോള്‍ ഇയാള്‍ വീട്ടില്‍ വരുമായിരുല്ല. മൂത്ത മകളായ ഹൃതിക മരിക്കുന്നതിന് മുമ്പ് ജോലിയില്ലാതെ പത്ത് ദിവസം താന്‍ വീട്ടില്‍ നിന്ന സമയത്ത് ഒരിക്കല്‍ പോലും ഇയാള്‍ വീട്ടില്‍ വന്നിരുന്നില്ല. ഇതിന് ശേഷം പണിക്ക് പോയ ദിവസം ഇയാള്‍ വീട്ടിലെത്തി. എന്തൊക്കെയോ കാരണങ്ങള്‍ പറഞ്ഞാണ് എത്തിയിരുന്നത്. എന്താണ് പറഞ്ഞത് എന്ന് അറിയില്ല. ഹൃതിക മരിക്കുന്നതിന് അര മണിക്കൂര്‍ മുമ്പും ഇയാള്‍ വീട്ടില്‍ വന്നിരുന്നു. ഇത് കണ്ടവരുണ്ട്. ഇയാള്‍ ഇളയ മകളായ ശരണ്യയെയും ഉപദ്രവിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഹൃതിക കൊല്ലപ്പെട്ട ദിവസം രണ്ട് പേരെ വീടിനടുത്ത് കണ്ടെന്നായിരുന്നു ശരണ്യ പറഞ്ഞത്. ഇത് ആരൊക്കെയാണെന്നും അറിയില്ലെന്നും അമ്മ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam