രാജേഷിന്‍റെ കൊലപാതകം: മൂന്നാമനെയും പോലീസ് തിരിച്ചറിഞ്ഞു

Web Desk |  
Published : Apr 03, 2018, 06:37 PM ISTUpdated : Jun 08, 2018, 05:46 PM IST
രാജേഷിന്‍റെ കൊലപാതകം: മൂന്നാമനെയും പോലീസ് തിരിച്ചറിഞ്ഞു

Synopsis

മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ മൂന്നാമനായ കായംകുളം സ്വദേശിയെ പൊലീസ് തരിച്ചറിഞ്ഞു

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ മൂന്നാമനായ കായംകുളം സ്വദേശിയെ പൊലീസ് തരിച്ചറിഞ്ഞു. അതിവിദഗ്ദമായി  മുഴുവൻ ഗൂ‍ഡാലോചനയും നടന്നത് ഗള്‍ഫില്‍ ആസൂത്രണം ചെയ്തത് ഒരു പ്രവാസിയായ ബിസിനസ്സുകാരനെന്ന് പൊലീസ്.   ഗള്‍ഫിൽ നിന്നെത്തിയ കൊലയാളികള്‍ താമസിച്ച വീട്ടുടമയെയും  അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

വാഹനം കേന്ദ്രീകരിച്ചുള്ള പൊലീസിന്‍റെ അന്വേഷണം പിഴച്ചിരുന്നുവെങ്കിൽ പ്രതികളെ കുറിച്ച് ഒരു തുമ്പ് പൊലും ലഭിക്കില്ലായിരുന്നു. ചുമപ്പ് നിറത്തിലുള്ള സ്വിഫ്റ്റ് കാറിൽ വ്യാജ നമ്പർ പതിച്ചായിരുന്നു പ്രതികള്‍ കൊലപാതകം ചെയ്തു മടങ്ങിയത്. പൊലീസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ കായകുളത്തിന് സമീപം വച്ച് യഥാർത്ഥ നമ്പർ പ്ലേറ്റ് പതിച്ചു. 

ഇതിനുശേഷം ലഭിച്ച വാഹനത്തിന്‍റെ സിസിടിവി  ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്.  മുഖംമറച്ചായിരുന്നു പ്രതികളെത്തിയത്.  കാഡ്മണ്ടു വഴി ഇന്ത്യയിലെത്തിയ മുഖ്യ പ്രതി അലിഭായ് കൊലപാതകത്തിന് ഒരു  ദിവസം മുമ്പ് കായകുളത്തെത്തി. മറ്റൊരു പ്രതി അപ്പുണ്ണി സൗദിയിൽ നിന്നും ചെന്നൈയിൽ സഹോദരിയുടെ വീട്ടിലെത്തി. 

തലേദിവസം കായകുളത്തെ ഒരു സുഹൃത്തിന്‍റെ വീട്ടിൽ ഇവർ ഒത്തുകൂടി. മൂന്നാമത്തെയാളിന്‍റെ  സഹായത്തോടെയാണ് വാഹനം വാടക്കെടുത്തത്. കൊലപാതക ശേഷം മുഖ്യപ്രതി അലിഭായെയെ എറണാകുളത്തേക്ക് കൊണ്ടുപോകാൻ ഒരു പ‍ഞ്ചേറോ കാർ കായംകുളത്തിന് സമീപമുണ്ടായിരുന്നു.    അപ്പുണ്ണി ചെന്നൈയിലേക്കും പോയി. 

കാർ കണ്ടെടുത്തിയെന്ന അറിഞ്ഞതോടെ അപ്പുണ്ണി സഹോദരിവീട്ടിൽ നിന്നും  മുങ്ങി. അപ്പോഴേക്കും വ്യാജപാസ്പോർട്ടിൽ അലിഭായ് ഖത്തറിൽ എത്തി. പ്രതികളാരും മൊബൈൽഫോണ്‍ ഉപയോഗിച്ചിട്ടില്ല, പാസ്പോർട്ടുകളും വ്യാജമായതിനാൽ പ്രതികളുടെ കൃത്യമായ യാത്രരേഖളുമുണ്ടായിരുന്നില്ല.  രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്ത അധ്യാപികയുടെ ഭർത്താവിന്‍റെ കമ്പനിയിലാണ് അലിഭായ് ജോലി ചെയ്യുന്നത്. രാജേഷുമായും സ്ത്രീയുമായുള്ള ബന്ധം പ്രവാസിയുടെ ബിനസ് തകർത്തു. ഇതാകാം ക്വട്ടേഷന് കാരണമെന്ന് സംശയിക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടുത്ത ചൂടിന് ആശ്വാസം, ഈ ആഴ്ച കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം; വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മൂന്ന് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്, 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത; അൾട്രാവയലറ്റ് വികിരണ തോതും ഉയരുന്നു