ഭാഗ്യം വരുമ്പോള്‍ ഒന്നിച്ച് വരും, റോബർട്ട് സ്റ്റീവാർട്ടിന് അടിച്ചത് ഒന്നല്ല മൂന്ന് ലോട്ടറി

Published : Nov 10, 2018, 11:04 AM ISTUpdated : Nov 10, 2018, 11:18 AM IST
ഭാഗ്യം വരുമ്പോള്‍ ഒന്നിച്ച് വരും, റോബർട്ട് സ്റ്റീവാർട്ടിന് അടിച്ചത് ഒന്നല്ല മൂന്ന് ലോട്ടറി

Synopsis

റോബർട്ട് സ്റ്റീവാർട്ട് മൂന്നു തവണ ലോട്ടറി എടുത്തു. ആദ്യത്തെ ലോട്ടറിക്ക് തന്നെ അടിച്ചത് ബംബര്‍. എന്നാപ്പിന്നെ രണ്ടെണ്ണം കൂടി എടുത്ത റോബർട്ട് സ്റ്റീവാർട്ടിന്‍റെ കണക്കു കൂട്ടലെല്ലാം തെറ്റി. അടിച്ചു, ഒന്നല്ല മൂന്നു ലോട്ടറിയും അടിച്ചു. അമേരിക്കയിലെ ന്യൂ ജഴ്സിയില്‍  കെട്ടിട മേഖലയിൽ ഡ്രൈവറായി വിരമിച്ച ആളാണ് റോബർട്ട് സ്റ്റീവാർട്ട്. 

റോബർട്ട് സ്റ്റീവാർട്ട് മൂന്നു തവണ ലോട്ടറി എടുത്തു. ആദ്യത്തെ ലോട്ടറിക്ക് തന്നെ അടിച്ചത് ബംബര്‍. എന്നാപ്പിന്നെ രണ്ടെണ്ണം കൂടി എടുത്ത റോബർട്ട് സ്റ്റീവാർട്ടിന്‍റെ കണക്കു കൂട്ടലെല്ലാം തെറ്റി. അടിച്ചു, ഒന്നല്ല മൂന്നു ലോട്ടറിയും അടിച്ചു. അമേരിക്കയിലെ ന്യൂ ജഴ്സിയില്‍  കെട്ടിട മേഖലയിൽ ഡ്രൈവറായി വിരമിച്ച ആളാണ് റോബർട്ട് സ്റ്റീവാർട്ട്. 

ആഗസ്റ്റ് മാസത്തില്‍ ആദ്യ ലോട്ടറിയില്‍ റോബർട്ട് സ്റ്റീവാർട്ടിന് കിട്ടിയത് വെറും അഞ്ച് മില്യൻ ഡോളറായിരുന്നു. അതായത് 36 കോടിയ്ക്ക് മുകളിൽ വരുന്ന ഇന്ത്യന്‍ രൂപ. സ്ക്രാച്ച് കാർഡ് ലോട്ടറിയുടെ ജാക്പോട്ട് സമ്മാനമായിരുന്നു അത്. 

ആവേശം ചോരാതെ റിസള്‍ട്ട് അറിഞ്ഞ ഉടനെ കടയില്‍ ചെന്ന റോബർട്ട് സ്റ്റീവാർട്ട് രണ്ട് ടിക്കറ്റുകള്‍ കൂടി എടുത്തു. രണ്ടിനും കിട്ടി സമ്മനം. ആദ്യത്തേതിന് 500 ഡോളര്‍. രണ്ടാമത്തേതിന് 100 ഡോളര്‍. അവസാന ടിക്കറ്റുകള്‍ക്ക് ചെറിയ തുകയാണ് കിട്ടിയതെങ്കിലും സ്റ്റീവാർട്ടിന്‍റെ ഭാഗ്യം നാട്ടില്‍ പാട്ടായി. 

എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ന്യൂ ജഴ്സി ലോട്ടറി വാര്‍ത്ത പുറത്തുവിട്ടത്. ഇതിനു മുൻപ് ഒരിക്കൽ 2500 ഡോളർ സ്റ്റീവാർട്ടിന് സമ്മാനമായി ലഭിച്ചിരുന്നു. സമ്മാനമായി ലഭിച്ച തുക കൊണ്ട് കുടുംബാംഗങ്ങളെയും കൂട്ടുകാരെയും സഹായിക്കാനാണ് ഇദ്ദേഹത്തിന്‍റെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭകർ, മതനിന്ദ ആരോപിച്ച് ആൾക്കൂട്ട കൊലപാതകം; അപലപിച്ച് യൂനുസ് സർക്കാർ